Sunday, September 30, 2012

ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളെയും തല്ലിക്കെടുത്തുന്നതില്‍ ഇസ്‌ലാം വിരുദ്ധശക്തികള്‍ ജാഗരൂകരാണ് എന്ന യാഥാര്‍ഥ്യത്തെ മുന്നില്‍ വെച്ചുകൊണ്ടാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പിനെയും നോക്കിക്കാണേണ്ടത്. പിളര്‍പ്പിന് കാരണമായ ദുരാരോപണങ്ങള്‍ ഉയര്‍ത്തുകയും അതിന് നെടുനായകത്വം വഹിക്കുകുയം ചെയ്ത സുബൈര്‍ മങ്കട, കെ കെ സക്കരിയ്യ സ്വലാഹി എന്നിവര്‍ ഉയര്‍ത്തിയ വാദങ്ങളും നിലപാടുകളും പലപ്പോഴും ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെതായിരുന്നില്ല. മറിച്ച് അത് ഈ നവോത്ഥാന ധാരയെ അങ്ങേയറ്റം ക്ഷീണിപ്പിക്കുന്നതായിരുന്നു.
ആദ്യത്തെയാള്‍ പ്രവാചക മാതൃകയെന്നാല്‍ ആടുവളര്‍ത്തലാണെന്ന് ധരിച്ചുവശായി എല്ലാവിധ സാമൂഹിക ബന്ധങ്ങളെയും അറുത്തുമാറ്റി കാടുകയറി. ചെറുതെങ്കിലും ഒരു അനുയായി വൃന്ദത്തെ അദ്ദേഹം വശത്താക്കി. രണ്ടാമത്തെയാള്‍ പ്രസ്ഥാനത്തിനകത്തുനിന്നുതന്നെ ശിര്‍ക്കിലേക്കും അധപ്പതനത്തിലേക്കും നയിക്കുന്ന വാദങ്ങള്‍ ഉയര്‍ത്തി വലിയൊരു വിഭാഗത്തെ സ്വാധീനിച്ചു. എപ്പോഴൊക്കെ പ്രസ്ഥാനത്തില്‍ ഐക്യശ്രമങ്ങളുണ്ടായോ അപ്പോഴൊക്കെ അതിന് തുരങ്കം വെച്ച ഇദ്ദേഹത്തിന്റെ നിലപാടുകളെ സംശയദൃഷ്ടിയോടെയായിരുന്നു വീക്ഷിക്കേണ്ടിയിരുന്നത്. ആദര്‍ശവിരുദ്ധ നിലപാടുകളുടെ പേരില്‍ എപ്പോഴൊക്കെ പ്രസ്ഥാനത്തില്‍ തന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടായോ അപ്പോഴെല്ലാം ഇയാള്‍ കരണം മറിഞ്ഞു. രണ്ടാമതൊരു പിളര്‍പ്പിന് കാഹളം മുഴക്കി പ്രസ്ഥാനത്തിന് പുറത്തുപോയ ഇദ്ദേഹവും അനുയായികളും ഉയര്‍ത്തിയ വാദങ്ങള്‍ എന്തുമാത്രം അപകടം സൃഷ്ടിക്കുന്നതായിരുന്നുവെന്ന് നൂറ്റാണ്ടു പിന്നിടുന്ന പ്രസ്ഥാനനേതൃത്വം നേരത്തെ തിരിച്ചറിയേണ്ടതായിരുന്നു.
തൗഹീദിന്റെ വ്യാഖ്യാനത്തെ അട്ടിമറിച്ച് അദൃശ്യ ശക്തികളായ ജിന്നിനെയും മലക്കിനെയും വിളിച്ചുതേടുന്നത് ശിര്‍ക്കല്ല എന്ന വാദമുയര്‍ത്തി. മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സംവാദ വേദിയില്‍ സുന്നീ പണ്ഡിതന്മാര്‍ക്കിടയില്‍ തല താഴ്ത്തിയിരിക്കേണ്ട ഗതികേട് നമ്മുടെ മൗലവിമാര്‍ക്കുണ്ടായി. മനുഷ്യര്‍ക്കുണ്ടാവുന്ന മാനസികവും ശാരീരികവുമായ അസ്വാസ്ഥ്യങ്ങള്‍ ജിന്ന് ബാധയും പിശാച് ബാധയുമാണെന്ന് വിധിക്കപ്പെട്ടു. ഇസ്‌ലാഹീ കേരളത്തിന് അഭിമാനിക്കാന്‍ വക നല്‍കിയ സംഭാവനകളര്‍പ്പിച്ച പ്രദേശങ്ങളിലെ മുജാഹിദ് തറവാടുകളില്‍ ജിന്ന്  ചികിത്സകള്‍ അരങ്ങേറി. 21-ാം നൂറ്റാണ്ടില്‍ ഒരു സമൂഹത്തെ മുന്നോട്ട് നയിക്കേണ്ട പ്രസ്ഥാനത്തിലെ പുതുതലമുറക്കാരുടെയും പഴയ തലമുറക്കാരുടെയും ചര്‍ച്ച പ്രവാചകന് സിഹ്‌റ് ബാധിച്ചോ എന്നതിനെക്കുറിച്ചായി. ചില്ലിട്ട കാറില്‍ കറുത്ത പര്‍ദ ധരിച്ച് യാത്ര ചെയ്യുന്ന മുജാഹിദ് മങ്കമാര്‍ മുഖംമൂടികൂടി ധരിക്കേണ്ടതുണ്ടോ എന്നതിനെ സംബന്ധിച്ച് സംവാദങ്ങളുണ്ടായി. പുരുഷന്മാര്‍ക്ക് താടിവളര്‍ത്തല്‍ നിര്‍ബന്ധമാക്കപ്പെട്ടു. താടി വളര്‍ത്താത്തവനെ നമസ്‌കാരത്തില്‍ പിന്തുടരല്‍ നിഷിദ്ധമാക്കപ്പെട്ടു. മുട്ടോളം താടി വളര്‍ത്തിയ പുത്തന്‍കൂറ്റുകാരുടെ കുശുകുശുപ്പുകളും അന്തസ്സാരശൂന്യമായ ഭക്തിപ്രകടനങ്ങളും പള്ളിമൂലകളിലെ അരോചക കാഴ്ചകളായി. മുഷ്ടിചുരുട്ടിയും വിരലനക്കിയും പള്ളിയില്‍ നമസ്‌കരിക്കാന്‍ വന്ന സാധുക്കളുടെ നമസ്‌കാരത്തെ ഇവര്‍ ഫസാദാക്കി.
മുസ്‌ലിം ലോകത്തിന്റെ നാനാവിധമുള്ള പുരോഗതിയ്ക്കും സാധ്യമാകുംവിധം ഖുര്‍ആന്‍ നല്കുന്ന പ്രേരണകളെയും ആശയസൂചനകളെയും സംബന്ധിച്ച് സദുദ്ദേശ്യത്തോടെയുള്ള സ്വതന്ത്രവിചാരങ്ങളും ഗവേഷണങ്ങളും സമുദായത്തിന് പുരോഗതി നല്‍കിയിട്ടേയുള്ളൂ. വിശുദ്ധ വേദഗ്രന്ഥത്തിന്റെ അതുല്യവും ദൈവികവുമായ ഈ സവിശേഷതയെ തിരിച്ചറിഞ്ഞവരായിരുന്നു മുന്‍കാല പണ്ഡിതരും നവോത്ഥാന നായകരും. ഖുര്‍ആനിക പരിപ്രേക്ഷ്യത്തിലുള്ള നവോത്ഥാനത്തിന്റെ സമകാലിക വ്യാഖ്യാനങ്ങളെ പുച്ഛിച്ചുതള്ളുന്നുവെന്നതാണ് ഈ നവയാഥാസ്ഥിതികന്മാര്‍ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം. ഒന്നും ചിന്തിക്കാന്‍ പാടില്ലായെന്നും തങ്ങളുടെ ശൈഖുമാര്‍ പറഞ്ഞതിനപ്പുറം പോകേണ്ടെന്നുമാണ് ഇവരുടെ തിട്ടൂരം. ഇവരുടെ ഊരയില്‍ കെട്ടിയ ചരടിന്റെ മറ്റേയറ്റം ആരുടെ കയ്യിലാണോ ആവോ? ഒരു പതിറ്റാണ്ടുമുമ്പ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് വിധേയമായി ഈ പ്രസ്ഥാനത്തിന്റെ വേദികളില്‍നിന്നും പുറത്തുപോകേണ്ടിവന്ന നിസ്വാര്‍ഥരായ പണ്ഡിതന്മാരുടെയും പ്രവര്‍ത്തകരുടെയും ഗദ്ഗദം മേല്‌പോട്ടുയര്‍ന്ന് ഒരശനിപാതം പോലെ ആദര്‍ശവ്യതിയാനാരോപകര്‍ക്ക് തണലേകിയ കെ എന്‍ എം, എ പി പി വിഭാഗം നേതൃത്വത്തിനുമേല്‍ പതിച്ചിരിക്കുന്നു! ഇപ്പോഴവര്‍ ആരെയൊക്കെയാണ് പുറത്താക്കേണ്ടത് എന്ന ഗഹനമായ ചര്‍ച്ചയിലാണ്!!
പ്രപഞ്ചവികാസത്തിന്റെ ഗതിവേഗം കൂടുകയാണെന്ന് വെളിപ്പെടുത്തിയ നക്ഷത്ര വിസ്‌ഫോടന പഠനങ്ങള്‍ക്ക് 2011 ഒക്‌ടോബര്‍ മാസം ഊര്‍ജതന്ത്ര നൊബേല്‍ സമ്മാനം ലഭിക്കുകയുണ്ടായി. അമേരിക്കക്കാരായ സോള്‍പെള്‍മെട്ടര്‍, ആഡംറീസ്, ബ്രയാന്‍ഷ്മിറ്റ് എന്നിവരാണ് നോബല്‍ സമ്മാനത്തിനര്‍ഹമായത്. 1400 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്നുവെന്ന് പറയപ്പെടുന്ന മഹാവിസ്‌ഫോടനത്തിന്റെ പ്രത്യാഘാതമെന്നോണമാണ് പ്രപഞ്ചം വികസിക്കുന്നത് എന്നായിരുന്നു ഒരു നൂറ്റാണ്ടോളം ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാല്‍ വികാസം കരുതപ്പെട്ടതിലും വേഗത്തിലാണെന്നും ഇത് തുടര്‍ന്നാല്‍ ലോകം വലിയൊരു മഞ്ഞുകട്ടയായിത്തീരുമെന്നും മറ്റുമാണ് ഇവരുടെ കണ്ടെത്തല്‍. ശാസ്ത്രലോകത്തിന് ഇന്നും അന്യമായ ഉമൃസ ഋിലൃഴ്യ (?)യാണത്രേ പ്രപഞ്ചവികാസത്തെ ത്വരിതപ്പെടുത്തുന്നത്.
ജീവന്റെ തുടിപ്പുതേടി നാസ അയച്ച പേടകം ക്യൂരിയോസിറ്റി ഇക്കഴിഞ്ഞ ആഗസ്തില്‍ ചൊവ്വയിലിറങ്ങി. 2011 നവംബര്‍ 26-നാണ് അമേരിക്കയിലെ ഫ്‌ളോറിയഡയില്‍ നന്നും ക്യൂരിയോസിറ്റി(ജിജ്ഞാസ) പറന്നുയര്‍ന്നത്. ദിവസത്തില്‍ ഏതാണ്ട് ഇരുപത്തിരണ്ടു ലക്ഷത്തി അറുപത്തി നാലായിരം കിലോമീറ്റര്‍ സ്പീഡില്‍ 56 കോടി 66 ലക്ഷം കിലോമീറ്റര്‍ ദൂരമാണ് പേടകം സഞ്ചരിച്ചത്. സുനിത വില്യംസ് വീണ്ടും ബഹിരാകാശത്ത് നടന്നതും ഈ മാസം തന്നെ.
യഥാര്‍ഥത്തില്‍ മുജാഹിദ് സെന്ററില്‍നിന്നും പുറത്തിറങ്ങുന്ന ചുണക്കുട്ടികള്‍ക്കായിരുന്നു നൊബേല്‍സമ്മാനം ലഭിക്കേണ്ടിയിരുന്നത്. ക്യൂരിയോസിറ്റി പറന്നുയരേണ്ടിയിരുന്നത് മുജാഹിദ് സെന്റര്‍ സ്ഥിതിചെയ്യുന്ന സി ഡി ടവറില്‍നിന്നായിരുന്നു. ഏറ്റവും ചുരുങ്ങിയത് പ്രപഞ്ചവികാസത്തെ സംബന്ധിച്ച ഖുര്‍ആനിലെ 51:47-ാം വചനവും ഭൂമുക്കുപുറത്തെ ജീവസാന്നിധ്യത്തെ സൂചിപ്പിക്കുന്ന 25:59-ാം വചനവും ഇ മെയിലായി അമേരിക്കന്‍ സായിപ്പന്മാര്‍ക്ക് അയച്ചുകൊടുക്കാനെങ്കിലും നമുക്ക് സാധിക്കേണ്ടിയിരുന്നു. നവോത്ഥാനത്തിന്റെ രണ്ടാമത്തെ നൂറ്റാണ്ടിലെങ്കിലും നമുക്കതിന് കഴിയുമോ ചങ്ങാതിമാരെ? ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ തയ്യാറായാല്‍ നന്ന്.
നവോത്ഥാനത്തിന്റെ ഒന്നാം നൂറ്റാണ്ട് ആഘോഷിക്കാന്‍ കൊട്ടും കുരവയുമായി നിരത്തിലിറങ്ങാന്‍ പോകുന്നവരെ, ഇത്തരം അസാധ്യവും ഭ്രാന്തവുമായ അപരചിന്തകള്‍ നിങ്ങള്‍ക്ക് അലോസരമുണ്ടാക്കിയെങ്കില്‍ പൊറുത്തു മാപ്പാക്ക

 

Sunday, September 23, 2012


ആദര്‍ശവ്യതിയാനത്തിന്റെ ഇല്ലാക്കഥകളുമായി ഇസ്‌ലാഹി കേരളത്തില്‍ അഴിഞ്ഞാടി ആദര്‍ശപ്രസ്ഥാനത്തെ കുത്തിപ്പിളര്‍ത്തിയവര്‍ നിന്ദ്യതയുടെ അഗാധതയിലാണിപ്പോള്‍. അനിവാര്യമായ തിരിച്ചടിയുടെ കാലുഷ്യം മറുപാളയത്തില്‍ അസ്വാരസ്യങ്ങളുടെയും ചേരിപ്പോരിന്റെയും പുകപടലമുയര്‍ത്തുന്നു. വെല്ലുവിളികള്‍ മുതല്‍ വിഴുപ്പലക്കലുകളും തെറിയഭിഷേകവും വരെ പോരടിച്ച്‌ കൊണ്ടിരിക്കുന്ന ഇരുവിഭാഗങ്ങളും മത്സരിച്ച്‌ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സാത്വികരായ ഇസ്‌ലാഹി പണ്ഡിതന്മാരുടെയും നിഷ്‌കളങ്കരായ പ്രവര്‍ത്തകരുടെയും പ്രസ്ഥാനത്തിന്റെ ചാലകശക്തിയായ യുവജനവിഭാഗത്തിന്റെയും ആദര്‍ശത്തെ ചോദ്യം ചെയ്‌തും സ്വയം പത്തരമാറ്റ്‌ ആദര്‍ശം അവകാശപ്പെട്ടും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ഒരു കഷ്‌ണമായി പുറത്ത്‌ പോയവരിന്ന്‌ അര ഡസന്‍ കഷ്‌ണങ്ങളായി മാറുകയാണ്‌.
തിരിച്ചടികളുടെ വേലിയേറ്റത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക്‌ ഒരു തനിയാവര്‍ത്തനത്തിന്റെ നിറവും മണവുമുണ്ടാവുന്നത്‌ യാദൃച്ഛികമാണെന്ന്‌ കരുതാന്‍ ന്യായമില്ല. ചെയ്‌തുകൂട്ടിയ അധര്‍മങ്ങളുടെയും പറഞ്ഞുപരത്തിയ അന്യായങ്ങളുടെയും തിരിച്ചടി അനിവാര്യമായ നിശ്ചയമായി വേണം വിശ്വാസികള്‍ ഉള്‍ക്കൊള്ളാന്‍. തിരിച്ചറിവ്‌ പകരുന്ന പരീക്ഷണങ്ങള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ എ പി വിഭാഗത്തിലെ സക്കരിയ വിഭാഗവും അബ്‌ദുര്‍റഹ്‌മാന്‍ സലഫി വിഭാഗവും ചേരിതിരിഞ്ഞ്‌ നടത്തുന്ന വിശദീകരണ പ്രസംഗങ്ങളിലെ ചില പരാമര്‍ശങ്ങള്‍ പഴയ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിന്റെ കാലഘട്ടം മുന്നില്‍ വെച്ച്‌ വിലയിരുത്തുകയാണിവിടെ. കൂടുതലൊന്നും അനുബന്ധ വിശദീകരണങ്ങളാവശ്യമില്ലാത്ത വിധം നേരിന്റെ വഴിയിലേക്കൊരു ചൂണ്ടുപലകയായി ആ വാചകങ്ങള്‍ മുജാഹിദുകള്‍ക്ക്‌ മുന്നില്‍ തെളിഞ്ഞ്‌ നില്‍ക്കുകയാണ്‌.
ഇക്കണ്ടതാണ്‌ കെ എന്‍ എമെങ്കില്‍
എന്തിനു നാം
ആട്ടിയോടിച്ചു

വെറുതെയാ പാവങ്ങളെ -സകരിയ്യ സ്വലാഹി
ആദര്‍ശവ്യതിയാനവും അധര്‍മ്മവും നയനിലപാടിലെ വ്യതിയാനവുമൊക്കെയായി എ പി വിഭാഗം മുജാഹിദുകള്‍ക്ക്‌ നേരെ ഉന്നയിച്ച ഓരോ ആരോപണങ്ങളും ആരോപകരിലുമുളളതാണെന്നും അതുകൊണ്ട്‌ തന്നെ ആരോപണങ്ങളിലും പുറത്താക്കലിലും കഴമ്പില്ലെന്നും നാമന്നേ പറഞ്ഞില്ലേ?
പണ്ട്‌ മുജാഹിദുകള്‍ കണ്ടാല്‍ എന്തൊരു സ്‌നേഹമായിരുന്നു. ഇപ്പോള്‍ പരസ്‌പരം സംശയമാ.. ഇവനേതാ, മറ്റേതാണോ.. എന്നൊക്കെ...... ആരാ ഈയൊരവസ്ഥ ഉണ്ടാക്കിയത്‌? അവനെ പിടിച്ച്‌ പുറത്തിടാന്‍ തയ്യാറവണം..... -സകരിയ്യ സ്വലാഹി
ആരാ ഈയൊരവസ്ഥ ഉണ്ടാക്കിയത്‌...?
സീഡി ടവറിലെ ചില്ലുകൂട്ടില്‍ ചിലര്‍ ഇരിക്കുന്നത്‌ കണ്ടാല്‍ അവര്‍ക്ക്‌ സി ഡി ടവര്‍ സ്‌ത്രീധനം കിട്ടിയതാണെന്ന്‌ തോന്നൂം. ആയിരക്കണക്കിന്‌ പ്രവര്‍ത്തകരുടെ അധ്വാനഫലമാണ്‌ സി ഡി ടവറെന്ന്‌ നേതാക്കള്‍ മറക്കണ്ട -സകരിയ്യ സ്വലാഹി
മര്‍ക്കസുദ്ദവയെപറ്റി വ്യാജാരോപണങ്ങള്‍ കെട്ടിച്ചമച്ചപ്പോള്‍ ചേര്‍ത്ത്‌ പറഞ്ഞിരുന്ന ഒരു കപടവിലാപം ഇപ്പോള്‍ സ്വന്തം ആസ്ഥാനത്തിനു നേരെ വിളിച്ച്‌ പറയേണ്ടി വന്നു.
യഥാര്‍ഥ ആദര്‍ശത്തെ സഹായിക്കാത്തവര്‍, ആദര്‍ശത്തിന്റെ ശത്രുക്കളെ സഹായിക്കുന്നവര്‍ കെ എന്‍ എമ്മിലോ കെ ജെ യുവിലോ ഉണ്ടാവില്ല -ടി പി അബ്ദുല്ലക്കോയ മദനി
അപ്പോള്‍ പിന്നെ ആപ്പീസ്‌ പൂട്ടേണ്ടി വരുമല്ലോ
`അദൃശ്യമായ രീതിയില്‍ ഗുണമോ ദോഷമോ പ്രതീക്ഷിക്കുന്നത്‌ ഉമര്‍ മൗലവി പഠിപ്പിച്ച തൗഹീദല്ല..' (ഫാതിഹയുടെ തീരത്ത്‌ ഉദ്ധരിച്ചുകൊണ്ട്‌ അനസ്‌ മുസ്‌ലിയാര്‍)
ആലുവ, മട്ടാഞ്ചേരി, ചക്കരപ്പറമ്പ്‌, ഒടുവില്‍ മൂവാറ്റുപുഴയും... മാനം കളഞ്ഞില്ലേ രണ്ട്‌ കൂട്ടരും ചേര്‍ന്ന്‌
സക്കരിയയും കൂട്ടരും പുതിയ എസ്‌ എസ്‌ എഫ്‌ (ശൈത്താന്‍ സേവ ഫെഡറേഷന്‍). -അനസ്‌ മുസ്‌ലിയാര്‍
മുജാഹിദുളെ സലാംസുല്ലമി ഫാന്‍സ്‌ (എസ്‌ എസ്‌ എഫ്‌) എന്ന്‌ കളിയാക്കിയത്‌ ഓര്‍മയുണ്ടോ?
സകരിയ വെറും മൈക്ക മാത്രമാണ്‌ -അനസ്‌ മുസ്‌ലിയാര്‍
മൈക്കകളേ എന്ന സക്കരിയയുടെ, മുജാഹിദുകള്‍ക്ക്‌ നേരെയുളള പരിഹാസവിളി ഓര്‍മ്മവരുന്നു.
അനസ്‌ മുസ്‌ലിയാരെ അനസ്‌ മൗലവി എന്ന്‌ കുറച്ച്‌ കാലം വിളിച്ചത്‌ ഞങ്ങളുടെ ഔദാര്യമായിരുന്നു. -മുജാഹിദ്‌ ബാലുശ്ശേരി
അനസിനെ മൗലവി ആയി അംഗീകരിക്കാത്ത മുജാഹിദുകളുടെ ദീര്‍ഘദൃഷ്‌ടി ഇപ്പോള്‍ ബോധ്യമായില്ലേ
തൗഹീദ്‌ പ്രബോധനവീഥിയില്‍ താന്‍ കൈപിടിച്ച്‌ കൊണ്ടുവന്ന സക്കരിയ ഇപ്പോള്‍ എനിക്ക്‌ തരുന്ന ഗുരുദക്ഷിണയാണിപ്പോഴത്തെ ആരോപണങ്ങള്‍ -അബ്‌ദുര്‍റഹ്‌മാന്‍ സലഫി
അബ്ദുസ്സലാം സുല്ലമി എന്ന യഥാര്‍ഥ ഗുരുവിനെ കടിച്ച്‌ കീറാന്‍ തണലും ആയുധവും നല്‍കി പറഞ്ഞയക്കുമ്പോള്‍ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല അല്ലേ.
ഒരു ടീമിന്‌ ഇല്ലാത്ത വാദം അവരുടെ മേലെ വെച്ച്‌ കെട്ടുമ്പോള്‍, അവര്‍ ചെയ്യാത്തതിന്റെ പേരില്‍ ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ തീര്‍ച്ചയായും അവരുടെ കൂടെ അല്ലാഹു ഉണ്ട്‌ -മുജാഹിദ്‌ ബാലുശ്ശേരി
പത്തു വര്‍ഷങ്ങളായി അല്ലാഹുവിന്റെ ആ തണല്‍ ഞങ്ങള്‍ മുജാഹിദുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.
എനിക്കു അസൂയ വെക്കാന്‍ മാത്രമുളള സ്ഥാനത്ത്‌ സ ക്കരിയ്യ എത്തിപ്പെട്ടിട്ടില്ല, അതിനു മാത്രമുളള വിവരമൊന്നും അദ്ദേഹത്തിനില്ല -അബ്‌ദുര്‍റഹ്‌മാന്‍ സലഫി
രണ്ടാളും പരസ്‌പരം തിരിച്ചറിഞ്ഞ സ്ഥിതിക്ക്‌ മുജാഹിദുകള്‍ക്ക്‌ പണി കുറഞ്ഞു.
ഒരാളില്‍ ഒരു തെറ്റു കണ്ടാല്‍ അത്‌ പരസ്യമാക്കുന്നത്‌ ശരിയല്ല -ഹുസൈന്‍ സലഫി
പത്ത്‌ കൊല്ലം മുന്‍പ്‌ ഈ ഹദീസും ആയത്തും ഒന്നും ഇറങ്ങിയിട്ടില്ലായിരുന്നോ?
നല്ലൊരു ബി എം ഡബ്ല്യു കാര്‍ ഒരു കളളുകുടിയന്‍ െ്രെഡവ്‌ ചെയ്‌താല്‍ എന്തായിരിക്കും അവസ്ഥ... ആ കാര്‍ എവിടെയെങ്കിലും ആക്‌സിഡന്റ്‌ ആകും.... ഒരു നല്ല മനുഷ്യന്‍ ആണ്‌ ഓടിക്കുന്നത്‌ എങ്കില്‍ അത്‌ സുരക്ഷിതമായി എത്തേണ്ടിടത്ത്‌ എത്തും. (സി ഡി ടവര്‍ കെ എന്‍ എമ്മിനെ കുറിച്ച്‌ മുജാഹിദ്‌ ബാലുശ്ശേരി)
തെരഞ്ഞെടുപ്പ്‌ യോഗം അട്ടിമറിക്കാന്‍ ഇറക്കുമതി ചെയ്‌ത ഗുണ്ടകളെ കുറിച്ച ഒരു പരാമര്‍ശത്തെ നേതാക്കള്‍ കളളുകുടിയന്മാരെന്ന്‌ പറഞ്ഞെന്ന്‌ തെറ്റിധരിപ്പിച്ചവര്‍ക്ക്‌ ഇതിലും വലിയൊരു തിരിച്ചടി കിട്ടാനുണ്ടോ?
ആദര്‍ശവ്യതിയാനം ആരോപിക്കുതിനു മുന്‍പ്‌ അത്‌ ആരോപിതരെ ബോധ്യപ്പെടുത്തണം -സക്കരിയ്യ
ഹാവൂ.. എന്തു നല്ല വെളിപാട്‌. മേല്‌ നൊന്താല്‍ സത്യംപറയാം അല്ലേ.
കെ വിക്കും കെ കെ പിക്കും ഇരിവേറ്റിക്കും സലഫിക്കും നിഅ്‌മത്തിനും ഒന്നും നടപടിയില്ല. എനിക്കെതിരെ മാത്രം നടപടി -സക്കരിയ്യ
പഴയനാളുകള്‍ താങ്കള്‍ക്ക്‌ ഓര്‍മ്മയില്ലേ. ഇങ്ങോട്ട്‌ ആരോപിച്ച എല്ലാം അവിടെ അകത്തളത്ത്‌ ഉണ്ടായിരുന്നല്ലോ. പക്ഷെ, സ്വന്തക്കാരായി എന്ന ഒറ്റ ആനുകൂല്യത്തിലല്ലേ അന്നവര്‍ രക്ഷപ്പെട്ടത്‌? എം എം അക്‌ബര്‍ എഴുതിയ വരികള്‍ക്ക്‌ പോലും ഐ എസ്‌ എമ്മിനു ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു. അനിവാര്യമായ തിരിച്ചടി!
എസ്‌ എല്‍ ആര്‍ സിയിലുളളത്‌ പച്ചച്ചേകന്നൂരികള്‍.-സകരിയ്യ
ഒരു സംശയം, കഴിഞ്ഞ മാസമാണോ ഇത്‌ സംഭവിച്ചത്‌?
എന്റെ മടവൂരി സുഹൃത്തുക്കളേ... അബ്‌ദുര്‍റഹ്‌മാന്‍ സലഫിയുടെ വലയില്‍ നിങ്ങള്‍ പെട്ടുപോവല്ലേ, വിവാദത്തില്‍ കക്ഷിചേര്‍ന്ന്‌ മടവൂരി സുഹൃത്തുക്കളുടെ വ്യക്തിത്വം കളഞ്ഞു കുളിക്കരുത്‌!! -സക്കരിയ്യ
ഓഹ്‌ അതുശരി, അവര്‍ക്ക്‌ വ്യക്തിത്വമൊക്കെ ഉണ്ട്‌ അല്ലേ
പ്രശ്‌നം തീരാന്‍, പിളര്‍പ്പ്‌ ഒഴിവാക്കാന്‍ നിര്‍ബന്ധത്തിനു വഴങ്ങി രേഖയില്‍ ഒപ്പിട്ടു. ഒപ്പിട്ടു കഴിഞ്ഞപ്പോള്‍, നിര്‍ബന്ധിച്ച്‌ ഒപ്പിടിച്ചതാ എന്ന്‌ പുറത്ത്‌ ഇറങ്ങി പറയുന്നു. -സക്കരിയ്യ
പടച്ചോനേ... ആ പഴയ ജംഇയ്യത്ത്‌ തീരുമാനത്തിലെ നമ്മുടെ നേതാക്കളുടെ ഒപ്പ്‌...........
രണ്ടിലും പെടാത്ത ഒരു മൂന്നാംകക്ഷി ഇപ്പോഴത്തെ പരസ്‌പര പോര്‌ കാണുമ്പോള്‍ ഇരു വിഭാഗത്തിനും പരലോകത്തില്‍ വിശ്വാസമില്ലെന്ന്‌ പറയും-സക്കരിയ്യ
പത്ത്‌ കൊല്ലം മുന്‍പ്‌ ഈ തിരിച്ചറിവ്‌ സക്കരിയാക്കും കൂട്ടര്‍ക്കും ഉണ്ടായിരുന്നെങ്കില്‍.....
ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ്‌ രീതി അട്ടിമറിച്ചുകൊണ്ടാണ്‌ പലരും ഇപ്പോള്‍ കെ എന്‍ എമിന്റെ സംസ്ഥാന കമ്മിറ്റിയില്‍ എത്തിയത്‌ -സകരിയ
കെ പിയുടെ മയ്യിത്ത്‌ മറമാടുന്നതിനു മുന്‍പ്‌ തന്നെ എ പിയെ സെക്രട്ടറി ആയി അവരോധിച്ച രീതി മുജാഹിദുകള്‍ മുന്‍പ്‌ വിമര്‍ശിച്ചതായിരുന്നല്ലോ വലിയ പ്രശ്‌നം. 99ലെ തെരഞ്ഞെടുപ്പില്‍ അട്ടിമറിക്ക്‌ നേതൃത്വം നല്‍കിയവന്‍ തന്നെ ഇത്‌ പറയുമ്പോള്‍ ആര്‍ക്കുമൊന്നും പറയാനില്ലേ...
മുഖാമുഖം പരിപാടിക്ക്‌ വിളിച്ചാല്‍ നിവൃത്തിയില്ലെങ്കില്‍ മാത്രമെ പോകാവൂ. ശത്രുവിനെ മുഖാമുഖം കാണുന്നതില്‍ നിന്ന്‌ ഒഴിവാകണമെന്നതിന്‌ മതത്തിന്റെ നിര്‍ദ്ദേശമുണ്ട്‌ -സകരിയ്യ
ഓഹ്‌.. അതും!!... ഖണ്ഡന മണ്ഡനം, വാദപ്രതിവാദം.... നിവൃത്തിയില്ലെങ്കില്‍ മാത്രം!
`അനസും കായക്കൊടിയും അബ്‌ദുര്‍റഹ്‌മാന്‍ സലഫിയും കളവുപറയുന്നു' -സകരിയ സ്വലാഹി. സക്കരിയയും കൂട്ടരും കളവ്‌പറയുന്നു (അബ്‌ദുര്‍റഹ്‌മാന്‍ സലഫി, അനസ്‌, എം എം മദനി...)
ഒരു പതിറ്റാണ്ട്‌ കഴിഞ്ഞില്ലേ മുജാഹിദുകള്‍ ഈ മുന്നറിയിപ്പ്‌ തന്നിട്ട്‌?
എന്തേ അന്ന്‌ എന്റെ ശിര്‍ക്ക്‌ നിങ്ങള്‍ക്ക്‌ പ്രശ്‌നമാവാഞ്ഞത്‌. 8 കൊല്ലം കഴിഞ്ഞപ്പോഴാണോ ശിര്‍ക്ക്‌ ശിര്‍ക്കായത്‌ -സക്കരിയ്യ അബ്‌ദുര്‍റഹ്‌മാന്‍ സലഫിയോട്‌
സലാം സുല്ലമിക്കെതിരായ ഹദീസ്‌ നിഷേധ ആരോപണ വിഷയത്തില്‍ ഈ ചോദ്യം നാമെത്ര ചോദിച്ചു?
തന്നെ വലിയ മുഹദ്ദിസ്‌ എന്ന്‌ പരിഹസിക്കുന്നു. ഞാന്‍ മുഹദ്ദിസാണെന്ന്‌ ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല -സക്കരിയ്യ
അബ്‌ദുസ്സലാം സുല്ലമിയെ ലോക മുഹദ്ദിസ്‌ എന്ന്‌ പരിഹസിച്ച ആ നാവു തന്നെയല്ലേ ഇത്‌.
പരാതിക്കാരനും അന്വേഷകനും വിധിപറയുന്ന ജഡ്‌ജിയും വിധി വിശദീകരിക്കുന്നവനും ഒരാള്‍ തന്നെ -സക്കരിയ്യ
പത്ത്‌ വര്‍ഷം മുന്‍പ്‌ മുജാഹിദുകളുടെ ആ വേദന ഇപ്പോള്‍ സക്കരിയ ഏറ്റുപറയുന്നു!
സലഫി എ കെ പി സി ടി എ എന്ന മാര്‍ക്‌സിസ്റ്റ്‌ സംഘടന അറബിക്‌ കോളജില്‍ തുടങ്ങിയ ആളാണ്‌ -സക്കരിയ്യ
പാവം.. ഇത്രയും കാലം അറിയില്ലായിരുന്നു.
മടവൂരികളും സകരിയ്യാക്കളും സഖ്യത്തില്‍, മടവൂരികള്‍ക്ക്‌ മരുന്നുണ്ടാക്കികൊടുക്കലാണ്‌ ഇവരുടെ പണി -അബ്‌ദുര്‍ റഹ്‌മാന്‍ സലഫി. മടവൂരികള്‍ ഉണ്ടാക്കിയ ക്ലിപ്പുകളാണ്‌ സലഫി വിഭാഗത്തിന്റെ ആശ്രയം -സക്കരിയ്യ
മുജാഹിദുകളെ വിട്ടേക്ക്‌... ഞങ്ങള്‍ക്ക്‌ വേറെ പണിയുണ്ട്‌
ജിന്നുകള്‍ അദൃശ്യരാണ്‌.. അതുകൊണ്ട്‌ അഭൗതികവുമാണ്‌ -അബ്‌ദുര്‍റഹ്‌മാന്‍ സലഫി
കാര്യം തിരിഞ്ഞ്‌ വരുന്നുണ്ട്‌
ഞങ്ങള്‍ പിളര്‍ന്ന്‌ പോവുമെന്ന്‌ ആരും കണക്ക്‌ കൂട്ടണ്ട. അബ്‌ദുര്‍റഹ്‌മാന്‍ സലഫി സംഘടനാ സാങ്കേതികത്വം ദുരുപയോഗം ചെയ്‌ത്‌ കഴിഞ്ഞ ഏതാനും മാസങ്ങളായി എന്റെ വായ മൂടിക്കെട്ടുകയും ആ സന്ദര്‍ഭം സമര്‍ത്ഥമായി മുതലെടുത്ത്‌ എനിക്ക്‌ പറയാനുളള്ളത്‌ നാടൊട്ടുക്കും വിശദീകരിച്ച്‌ നടക്കുകയാണ്‌. ഈ സാഹചര്യത്തില്‍ എനിക്ക്‌ പറയാനുളളത്‌ പറയാന്‍ അവസരം നല്‍കാതെ എന്നെ മാനസികമായി പീഡിപ്പിക്കാനും പുറത്താക്കാനും ശ്രമിക്കുന്നത്‌ അനീതിയാണ്‌. -സക്കരിയ്യ
പത്ത്‌ വര്‍ഷം മുന്‍പ്‌ ഇതേ സക്കരിയയുടെ നാവ്‌ കൊണ്ട്‌ ഹുസൈന്‍ മടവൂരിനു നേരെ നടത്തിയ അക്രമം അദ്ദേഹം മറന്നോ? ഹുസൈന്‍ മടവൂരിനോട്‌, നിങ്ങള്‍ കാരണം സംഘടന പിളരാന്‍ പോവുന്നു എന്ന്‌ വിചാരിച്ച്‌ ഒന്ന്‌ തല്‍ക്കാലം മാറി നിന്നൂടെ എന്ന്‌ താന്‍ ചോദിച്ച കഥ അന്ന്‌ സക്കരിയ പരിഹാസം കലര്‍ന്ന ഭാഷയിലാണല്ലോ അന്ന്‌ പ്രസംഗിച്ചത്‌. ഞാന്‍ മാറി നില്‍ക്കാം എന്ന്‌ പറയുന്നതിനു പകരം, എന്നെ കുറിച്ച്‌ സംഘടനാ വേദികളില്‍ ചില ആരോപണങ്ങള്‍ എന്റെ അഭാവത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. എനിക്ക്‌ അതിനെ കുറിച്ച്‌ ആ വേദികളില്‍ തന്നെ വിശദീകരിക്കാന്‍ അവസരം വേണം എന്നാണത്രെ മടവൂര്‍ അദ്ദേഹത്തോട്‌ പറഞ്ഞത്‌. കുഞ്ഞാപ്പൂന്റെ പൂതി എന്ന്‌ പറഞ്ഞാ ണ്‌്‌ സക്കരിയ അതിനെ പരിഹസിച്ചത്‌. കൃത്യം പത്ത്‌ വര്‍ഷം കഴിയുമ്പോള്‍ ഞാനൊരു കുഞ്ഞാപ്പുവാകും എന്നായിരുന്നു അന്നയാളുടെ വാക്കിന്റെ അര്‍ത്ഥം എന്ന്‌ ഇപ്പോള്‍ മനസ്സിലാവുന്നു.
ഗള്‍ഫിലെ സലഫികളും കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനവും തമ്മില്‍ ആശയപരമായി തന്നെ ഒട്ടേറെ ഭിന്നതകളുണ്ട്‌ (അബ്‌ദുര്‍റഹ്‌മാന്‍ സലഫി)
ഇതു തന്നെയല്ലേ നേതാവേ, ഞങ്ങള്‍ അന്ന്‌ നാഴികക്ക്‌ നാല്‍പത്‌ വട്ടം ഓര്‍മ്മിപ്പിച്ചത്‌.
Share/Save/Bookmark
Copyright@ 2011 All rights reserved-Site Desig

Saturday, September 22, 2012


കോഴിക്കോട്: മുജാഹിദ് പ്രസ്ഥാനത്തെ യാഥാസ്ഥിതികതയിലേക്ക് തിരിച്ചു തെളിക്കുന്നവരെ തോല്പിച്ച് പ്രസ്ഥാനത്തെ പ്രഖ്യാപിത ആദര്‍ശത്തിലടുപ്പിച്ചു നിര്‍ത്തി ശക്തമായ മുന്നേറ്റം നടത്തുമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ (കെ എന്‍ എം) സംസ്ഥാന മുജാഹിദ് ആദര്‍ശ സമ്മേളനം പ്രഖ്യാപിച്ചു. മുജാഹിദ് പ്രസ്ഥാനം മുന്നോട്ട് വെച്ച നവോത്ഥാനത്തിന്റെ കാലടിപ്പാടുകളെ പിന്നോട്ട് വലിക്കുന്നവരെ ഒറ്റപ്പെടുത്തി അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പോരാട്ടം ശക്തമാക്കുമെന്ന് സമ്മേളനം വ്യക്തമാക്കി. അന്ധവിശ്വാസപ്രചാരണം നടത്തിയതിന്റെ കുറ്റബോധം ഉള്‍ക്കൊണ്ട് തെറ്റുതിരുത്താന്‍ സന്നദ്ധമായ ആദര്‍ശപ്പൊരുത്തമുള്ളവര്‍ തിരിച്ചുവന്നാല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ മുജാഹിദ് പ്രസ്ഥാനം തയ്യാറാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. 

മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ക്കെതിരെ പുരോഗമന നിലപാടുള്ളവരുടെ ഐക്യമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവിക്കുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളെ അവഗണിച്ച് അദൃശ്യ ജീവികളുടെ കാര്യത്തില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി മതപ്രബോധന മേഖലയെ കലുഷിതമാക്കുന്നവര്‍ക്ക് മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശമോ, പൈതൃകമോ അവകാശപ്പെടാവതല്ല. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ ആഗോളതലത്തില്‍ നടക്കുന്ന ദുഷ്പ്രചാരണങ്ങളെയും അതിക്രമങ്ങളെയും അവഗണിച്ച് ജിന്ന്‌സേവയും പിശാച് ബാധയും ചര്‍ച്ച ചെയ്ത് പ്രശ്‌നമുണ്ടാക്കുന്നവര്‍ക്ക് മുജാഹിദ് പ്രസ്ഥാനത്തില്‍ സ്ഥാനമില്ല. മതത്തിന്റെ പേരിലുള്ള ചൂഷണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. സിദ്ധന്മാരും പുരോഹിതന്മാരും ആള്‍ദൈവങ്ങളും വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ആസൂത്രിതമായി ശ്രമിച്ചുകൊണ്ടിരിക്കെ ദൈവത്തിലേക്കടുക്കാന്‍ ഇടയാളന്മാരുടേയും കാണിക്കയുടേയും ആവശ്യമില്ലെന്ന് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ മത നേതൃത്വങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു. 

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിനെയും പ്രവാചകചര്യയെയും അവഗണിച്ച് മറ്റ് പല മന്‍ഹജുകളെയും ഉയര്‍ത്തിക്കൊണ്ടുവന്ന് മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ അന്ധവിശ്വാസങ്ങളും യാഥാസ്ഥിതികതയും പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കികൊടുക്കുന്നവര്‍ക്ക് ഇപ്പോള്‍ നേരിടുന്ന തിരിച്ചടി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. അധികാരവും സ്വാധീനവും ലക്ഷ്യമാക്കി സംഘടനയെ ദുരുപയോഗം ചെയ്തവരാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പിന് വഴിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി, അലിമദനി മൊറയൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എന്‍ എം അബ്ദുല്‍ ജലീല്‍, ജാസിര്‍ രണ്ടത്താണി, അബൂബക്കര്‍ നസാഫ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. പി എം മുഹമ്മദ്കുട്ടി, കെ അബൂബക്കര്‍ മൗലവി, പ്രഫ. എന്‍ വി അബ്ദുറഹ്മാന്‍, ഡോ.പി പി അബ്ദുല്‍ഹഖ്, മുജീബ് റഹ്മാന്‍ കിനാലൂര്‍, ഏലാങ്കോട് ഇബ്‌റാഹീം ഹാജി, ഹംസ മൗലവി പട്ടേല്‍ത്താഴം, ഉബൈദുല്ല താനാളൂര്‍ പ്രസീഡിയം നിയന്ത്രിച്ചു.

Thursday, September 20, 2012

Page 1
ജിന്നുകള്‍ നാടുവാഴുേമ്പാള്‍
ഖുലഫാഉര്‍റാശിദുകള്‍ക്കു േശഷം മുസ്ലിംേലാകത്ത് പല തരത്തിലുള്ള വഴിത്തിരിവുകളുണ്ടായി. വിവിധ തരത്തിലുള്ള
ചിന്താ പര്സ്ഥാനങ്ങള്‍ ഉടെലടുത്തു. രാഷ്ടര്ീയമായ േചരിതിരിവുകളും പക്ഷപാതിതവ്ങ്ങളും ഇവെയ സവ്ാധീനിച്ചു. ഹിജ്റ
മൂന്നും നാലും നൂറ്റാണ്ടുകള്‍ക്കിടയില് നടന്ന ഒരു വലിയ സംവാദമായിരുന്നു വിശുദ്ധ ഖുര്‍ആന് സൃഷ്ടിയാേണാ അേലല്
എന്നത്.
ൈവജ്ഞാനികവും അക്കാദമികവുമായ ഒരു ചര്‍ച്ച എന്നതിലുപരി സമൂഹവുമായി േനരിട്ട് ബന്ധമുള്ളേതാ ഇസ്ലാമിക
വിശവ്ാസഅനുഷ്ഠാനസംസ്കാര രംഗത്ത് കാരയ്മായ സവ്ാധീനം െചലുത്തുന്നേതാ അലല് ഈ വിവാദം. പേക്ഷ,
അബ്ബാസിയാ ഭരണാധികാരികളില്‍ ചിലരുെട പക്ഷപാതിതവ്വും പണ്ഡിതന്മാരില് ചിലരുെട െകാള്ളരുതായ്മകളും
നിമിത്തം വലിയ പര്ശ്നമായി മാറി. സമുദായത്തിെന്റ ഊര്‍ജം വലിെയാരളേവാളം ഇതിനു വിനിേയാഗിക്കെപ്പട്ടു.
പരസ്പരം അവിശവ്ാസാേരാപണങ്ങള് േപാലും നടക്കുകയുണ്ടായി. ഹിജ്റ 241ല്‍ മരണമടഞ്ഞ ഇമാം അഹ്മദുബ്നു
ഹമ്പല്‍ ഈ വിവാദത്തിെന്റ രക്തസാക്ഷിയാെണന്നു പറയാം. ഹിജ്റ ഒന്നാം നൂറ്റാണ്ടില് ഉത്തമ നൂറ്റാണ്ടില്
അെതാരു ചര്‍ച്ചേയ ആയിരുന്നിലല്. നാലാം നൂറ്റാണ്ടിനു േശഷവും അത് വിവാദവിേധയമായിലല്.
ഏതാണ്ട് ഇതുേപാെലയാണ് േകരള മുസ്ലിംകള്‍ക്കിടയില് ഈ അടുത്ത കാലത്ത് കയറിവന്ന ജിന്ന് വിവാദം.
സമുദായത്തിെന്റ ൈധഷണിേകാര്‍ജവും വിലെപ്പട്ട സമയവും അനാവശയ്മായ വിവാദങ്ങളില് ഉടക്കി
നഷ്ടെപ്പടുത്തെപ്പടുന്ന കാഴ്ച നാേമെറ കണ്ടു. ഒരു യാഥാര്‍ഥയ്െത്ത പറ്റിയുള്ള വികല ധാരണകളാല് സമുദായം
അജ്ഞതയിലും അന്ധവിശവ്ാസത്തിലും കുരുങ്ങിേപ്പായ ഒരു സംഗതിയാണ് ജിന്ന് വിവാദം. മനുഷയ്േനതര്ങ്ങള്‍ക്ക്
േഗാചരമലല്ാത്ത, ധിഷണയ്ക്ക് പര്ാപയ്മലല്ാത്ത, ഗേവഷണത്തിന് പഴുതിലല്ാത്ത, അദൃശയ്ജീവിയായ ഭജിന്നി'െനപ്പറ്റി
വിശുദ്ധ ഖുര്‍ആന് പറഞ്ഞതിലപ്പുറം ഒന്നും പറേയണ്ട ആവശയ്മിലല്. പര്വാചകേനാ സവ്ഹാബിമാേരാ
വയ്ക്തമാക്കിത്തരാത്ത ഒരു കാരയ്ത്തില്‍ ചില അല്‍പജ്ഞന്മാര് നടത്തിയ ഗേവഷണവും അവരുെട സ്ഥാപിത
താല്പരയ്ങ്ങളുമാണ് ഈ വിഷയം സങ്കീര്‍ണമാക്കിയത്.
ജിന്ന്... എന്താണത്? മലക്ക്, മനുഷയ്ന്‍, ജന്തുക്കള് മുതലായ വര്‍ഗങ്ങെളേപ്പാെല അലല്ാഹു സൃഷ്ടിച്ച ഒരു ജീവിവംശം.
മനുഷയ്െരേപ്പാെലയും ജന്തുക്കെളേപ്പാെലയുമുള്ള സൃഷ്ടികളലല്. മാലാഖമാെരേപ്പാെല, നമ്മുെട ദൃഷ്ടിക്ക്
േഗാചരമലല്ാത്ത സൃഷ്ടികള്‍. മലക്കുകെളക്കുറിെച്ചന്ന േപാെല വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പറഞ്ഞ
കാരയ്ങ്ങള്‍ക്കപ്പുറം നമുക്ക് ഒന്നുമറിയാത്ത ഒരു േലാകമാണ് ജിന്നുകളുേടത്. ഖുര്‍ആനും നബിചരയ്യും പറഞ്ഞതിെന്റ
രത്നച്ചുരുക്കമിതാണ്. മലക്ക് പര്കാശത്തില് നിന്നും ജിന്ന് തീജവ്ാലയില് നിന്നും മനുഷയ്ന് കളിമണ്ണില് നിന്നും
സൃഷ്ടിക്കെപ്പട്ടു. ജിന്നുകള്‍ക്ക് മനുഷയ്െരേപ്പാെല നിയമങ്ങള് ബാധകം. രക്ഷയ്ക്കും ശിക്ഷയ്ക്കും വിേധയം.
േവദഗര്ന്ഥവും പര്വാചകനും അവര്‍ക്കും ബാധകം. ഇബ്ലീസ് ജിന്നുവര്‍ഗത്തില് െപട്ടവനാണ്. അതിെന്റ സത്തേയാ
ഗുണവിേശഷണങ്ങേളാ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പറഞ്ഞ കാരയ്ങ്ങള്‍ക്കപ്പുറം നമുക്കറിയിലല്.
പദാര്‍ഥേലാകെത്ത ജീവികളലല്ാത്തതിനാല് ശാസ്തര്ത്തിനും ഗേവഷണത്തിനും ഭജിന്ന്' വിഷയമാകുന്നിലല്.
സവ്ഹാബിമാര്‍ ആരും തെന്ന ഈ വിഷയത്തില് ഏെറ സംശയങ്ങള് ഉന്നയിച്ചിട്ടിലല്. പര്വാചകന്‍ വിശദീകരിച്ചുമിലല്.
ആയതിനാല്‍ അതിനപ്പുറം നമ്മളും ചര്‍ച്ച െചേയയ്ണ്ടതിലല് എന്നതാണ് സച്ചരിതരായ മുന്‍ഗാമികളുെട (സലഫ്)
നിലപാട്.
ഭസലഫ്'െന്റ ഈ നിലപാട് ജനങ്ങെള പഠിപ്പിച്ചവരാണ് മുജാഹിദുകള് അഥവാ േകരളത്തിെല നേവാത്ഥാന
പര്സ്ഥാനം. ഇത് പഠിപ്പിേക്കണ്ടി വന്ന ഒരു പശ്ചാത്തലമുണ്ട്. പര്മാണങ്ങെളപ്പറ്റിയുള്ള അജ്ഞതയില്‍ ഇതര
സമൂഹങ്ങളില്‍ നിന്ന് വിശവ്ാസവും ആചാരങ്ങളും കടന്നുകൂടി ഒരുതരം സാംസ്കാരിക കുഴമറിയില് നടന്ന മുസ്ലിം
സമൂഹം നിരവധി അന്ധവിശവ്ാസങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു. കാളി, കൂളി, കുട്ടിച്ചാത്തന്‍, ഭൂതേപര്ത യക്ഷികള് തുടങ്ങി
നിരവധി അഭൗമ സാങ്കല്പിക സൃഷ്ടികെള ഭയെപ്പട്ടും ആ ഭയാശങ്കകള് നീക്കാനായി മന്ത്രതന്ത്ര ഏലസും ചരടും
േതടി സിദ്ധ േകാമരങ്ങളുെടയും േജയ്ാത്സയ് പുേരാഹിതന്മാരുെടയും അടുക്കല് ഭജനമിരിക്കുകയും െചയ്തിരുന്നു.
പതിെനട്ടും പെത്താന്‍പതും നൂറ്റാണ്ടുകളില് േകരള മുസ്ലിംകളും ഈ വിശവ്ാസങ്ങെളലല്ാം വച്ചുപുലര്‍ത്തിയിരുന്നു.
അവയുെട മുസ്ലിംപതിപ്പുകളായിരുന്നു ജിന്നും ൈചത്താനും. ജിന്ന് കൂടലും െചകുത്താന് ബാധയും അടിച്ചിറക്കലും
ഒഴിപ്പിക്കലും നിര്‍ബാധം സമൂഹത്തില് നടമാടി. വിഭാഗീയതേയാ വര്‍ഗീയതേയാ ഇലല്ാെത (!) ഭവനങ്ങളില്‍
േഹാമകുണ്ഡങ്ങള്‍ എരിഞ്ഞു. തങ്ങളും ബീവിയും സിദ്ധനും േകാമരവും െതയയ്വും തിറയും ജാറവും എലല്ാം സജീവമായി
നിലനിന്നിരുന്ന കാലം.

ഈ വിശവ്ാസ സാംസ്കാരികാധപ്പതനത്തില് നിന്ന് പര്മാണബദ്ധമായി മുസ്ലിംസമൂഹെത്ത രക്ഷിെച്ചടുത്ത് വിശുദ്ധ
ഖുര്‍ആനിെന്റയും നബിചരയ്യുെടയും പാതയിേലക്ക് വഴിനടത്താന് േവണ്ടിവന്ന യഥാര്‍ഥ ജിഹാദായിരുന്നു ഇസ്ലാഹീ
പര്വര്‍ത്തനം അഥവാ നേവാത്ഥാനം. മലക്ക്, ജിന്ന്, ൈശതവ്ാന്‍ ഇവ എന്താെണന്നും വിശുദ്ധഖുര്‍ആന് ഇവെയപ്പറ്റി
പറഞ്ഞെതന്താെണന്നും അവയുമായി മനുഷയ്ന്‍ ഏതു തരത്തില് ബന്ധെപ്പടുന്നു എന്നും പര്മാണങ്ങളില് നിന്നുെകാണ്ട്
ഇവ്ലാഹീ നായകന്മാര് ജനങ്ങെള പഠിപ്പിച്ചു. പതിറ്റാണ്ടുകളുെട ശര്മകരമായ പര്വര്‍ത്തനത്തിെന്റ ഫലമായി
മുസ്ലിം സാമാനയ്ജനം അന്ധവിശവ്ാസങ്ങള് (ഒെട്ടാെക്ക) ൈകെവടിഞ്ഞു. കാരയ്കാരണ ബന്ധങ്ങള്‍ക്കതീതമായി
അലല്ാഹു അലല്ാെത യാെതാന്നിെനയും ഭയെപ്പടാനിെലല്ന്നും യാെതാന്നില്‍ നിന്നും ഒന്നും പര്തീക്ഷിക്കാനിെലല്ന്നുമുള്ള
നിര്‍മലമായ തൗഹീദ് ഉള്‍െക്കാണ്ട ലക്ഷക്കണക്കിന് മുവഹ്ഹിദുകള് േകരളത്തിലുണ്ടായി. അവരുെട ഭകാേറ്ററ്റവരില്‍'
നിന്നു േപാലും അന്ധവിശവ്ാസം പടികടന്നു. തൗഹീദും പരേലാക വിശവ്ാസവുമായിരുന്നു അവെര നയിച്ചത്. വിശുദ്ധ
ഖുര്‍ആനും നബിചരയ്യുമായിരുന്നു അവരുെട ആയുധം. ഇതായിരുന്നു നേവാത്ഥാനത്തിെന്റ ഒരു നൂറ്റാണ്ട്. ആദര്‍ശ
എതാരാളികള്‍ േപാലും അംഗീകരിക്കുന്നു, ഈ യാഥാര്‍ഥയ്ം.
ദൗര്‍ഭാഗയ്കരെമന്നു പറയെട്ട, ഈ ഒരു നേവാത്ഥാന നൂറ്റാണ്ടിെല അന്തയ്ദശകം കടന്നുേപായത് സതയ്വിശവ്ാസിെയ
കരയിപ്പിക്കുകയും ചിന്തിപ്പിക്കുയും െചയ്തുെകാണ്ടാണ്. ഏെതാരു മിമ്പറില്‍ നിന്നാേണാ അന്ധവിശവ്ാസങ്ങള്‍െക്കതിെര
തൗഹീദിെന്റ കിരണങ്ങള്‍ പര്സരിച്ചത്, അേത മിമ്പറില്‍ നിന്നുതെന്ന പഴയ അന്ധവിശവ്ാസം അേതപടി
പുനരവതരിക്കുന്ന ദു:ഖകരമായ കഥയാണ് ഇവ്ലാഹീ േകരളത്തിന് പറയാനുള്ളത്. (വയ്ക്തികെളയും
പര്േദശങ്ങെളയും പരാമര്‍ശിക്കുന്നിലല്) ജിന്ന്േപടി, സിഹ്റ്േപടി, ൈചത്താന്‍േപടി, അടിച്ചിറക്കല്‍ പര്േചാദനം,
ശകുനപ്പിഴേപ്പടി എന്നിതയ്ാദിെയലല്ാം ഭമുജാഹിദു പണ്ഡിതന്'മാര്‍ പര്ചരിപ്പിക്കാന് തുടങ്ങി. ഏതാനും വര്‍ഷങ്ങള് െകാണ്ട്
മുവഹ്ഹിദുകളായ അന്ധവിശവ്ാസികെള വളര്‍ത്തിെയടുക്കാന് ഈ നവ യാഥാസ്ഥിതികതയ്ക്കു കഴിഞ്ഞു. ജിന്ന്
വിവാദമായിരുന്നു ഇതിെന്റ ആണിക്കലല്്.
മനുഷയ്കഴിവിന്നതീതമായ കാരയ്ങ്ങളില്‍ ആെരയും വിളിച്ചുേതടാന് പാടിലല് എന്ന് ഒരു നൂറ്റാണ്ട് പഠിപ്പിച്ചവരുെട
പിന്‍ഗാമികളില് ഒരു പറ്റം അതിന് പാഠേഭദം വരുത്തി. സൃഷ്ടികളുെട കഴിവിന് എന്നാക്കി. അഭൗതിക േലാകെത്ത
ജിന്നിെന
പദാര്‍ഥ
േലാകേത്തക്കാനയിച്ചു. അതിെന്റ
കൂെട
കഴിഞ്ഞ
നൂറ്റാണ്ടില്‍
ൈകെയാഴിച്ച
അന്ധവിശവ്ാസങ്ങെളയും പുരനാനയിച്ചു. ഖുര്‍ആന് ആശയങ്ങള് പഠിപ്പിേച്ചടത്ത് ഭമുജാഹിദുകള്' തെന്ന ഖുര്‍ആന്
െതറാപ്പി എന്ന േപരില്‍ ജിന്നിെന അടിച്ചിറക്കല് കല്ിനിക്കുകള് ആരംഭിച്ചു! ചരിതര്ം മാപ്പു നല്കാത്ത ഈ പാതകം
ൈകയും െകട്ടി േനാക്കിനിന്ന ഒരു വിഭാഗം േനതാക്കന്മാര്‍ പര്ബുദ്ധരായ ഇവ്ലാഹീ സമൂഹെത്ത നയിച്ചത് വിപരീത
ദിശയിേലക്കായിരുന്നു. അഥവാ നേവാത്ഥാനത്തില്‍ നിന്നുള്ള തിരിഞ്ഞുനടത്തമാണ് കഴിഞ്ഞ പത്തുവര്‍ഷം നാം
കണ്ടത്. പത്തു വര്‍ഷം മുന്‍പ് പര്സ്ഥാനത്തിലുണ്ടായ ദൗര്‍ഭാഗയ്കരമായ പിളര്‍പ്പില് ആദര്‍ശപരമായ ഒരു ധര്ുവീകരണം
അധികമാരും അറിഞ്ഞിലല്.
ജിന്നുകള്‍ ആദര്‍ശേലാകം അടക്കിവാഴുകയാണ്. സമൂഹത്തിന് ആവശയ്മിലല്ാത്ത ഈ ചര്‍ച്ചയില് ആദര്‍ശത്തിെന്റ
അമരശബ്ദമായ ഭശബാബി'െനേപ്പാലും ചിലര്‍ േബാധപൂര്‍വം വലിച്ചിഴയ്ക്കുകയുണ്ടായി. ഭപകല്‍െവളിച്ചത്തില് വിജന
പര്േദശത്തുെവച്ച് വഴിയറിയാെത നടന്നുനീങ്ങുന്നവന് ജിന്നിെനയും മലക്കിെനയും വിളിച്ചു സഹായം േതടിയാല് അത്
തൗഹീദിെനതിരലല്' എന്ന ശിര്‍ക്കന് ആശയം സമര്‍ഥിക്കാന് േവണ്ടിയുള്ള വൃഥാ ശര്മത്തിെന്റ ഭാഗമായി ശബാബിെന്റ
വരികള്‍
ദുര്‍വയ്ാഖയ്ാനം
െചയയ്െപ്പടുകയായിരുന്നു. കാരയ്കാരണ
ബന്ധങ്ങള്‍ക്കതീതമായി
ഉപകാരം
പര്തീക്ഷിച്ചുെകാേണ്ടാ ഉപദര്വം ഭയന്നുെകാേണ്ടാ അലല്ാഹുവലല്ാത്ത ആെര വിളിച്ചുേതടിയാലും അത് ജിന്നായാലും
മലക്കായാലും തൗഹീദിനു വിരുദ്ധമാെണന്ന പര്ഖയ്ാപിത ആദര്‍ശത്തില് നിന്ന് ശബാേബാ അത് പര്തിനിധീകരിക്കുന്ന
ഇവ്ലാഹീ പര്സ്ഥാനേമാ ഒരിഞ്ച് പിേന്നാട്ട് േപായിട്ടിലല്. കാലം അത് െതളിയിച്ചുെകാണ്ടിരിക്കുകയാെണന്നാണ്
വര്‍ത്തമാനകാല സംഭവവികാസങ്ങള് വിളിച്ചറിയിക്കുന്നത്. നേവാത്ഥാനത്തിെന്റ ഒരു ശതകം ചര്‍ച്ച െചയയ്ുന്നതിനു
മുമ്പായി നേവാത്ഥാനത്തില്‍ നിന്നും തിരിഞ്ഞുനടന്നതിെന്റ ഒരു ദശകം കൂടി ചര്‍ച്ചയ്ക്കു വിേധയമാക്കുന്നത്


ബഹുമത സമൂഹത്തില്‍ ഒരു മുസ്ലിം സംഘടനക്കു എങ്ങനെ പ്രവര്‍ത്തിക്കാമെന്നതിനു ലോകത്തിനു മാതൃകയായിരുന്ന ഒരു പ്രസ്ഥാനം കുറെ പേരുടെ സങ്കുചിത താല്പര്യങ്ങള്‍ക്ക് ഇരയായി പിളര്‍ന്നിട്ടു പത്തു വര്ഷം കഴിഞ്ഞു. കേരള മുസ്ലിം നവോത്ഥാനത്തിനു വിത്ത് പാകിയ മുസ്ലിം ഐക്യ സംഘത്തിന്റെ തൊണ്ണൂറാം വാര്‍ഷികമാഘോഷിക്കുന്ന ഈ വേളയില്‍ ഈ പ്രസ്ഥാനത്തിലേക്ക് അന്ധവിശ്വാസങ്ങള്‍ ഒളിച്ചു കടത്താന്‍ നോക്കുന്നവരെ പൊതു സമൂഹം തിരിച്ചറിയാതെ പോകരുത്.saadkadalur

Monday, September 17, 2012

ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍

ഗള്‍ഫില്‍ ചെന്നിറങ്ങുന്നവരെ ആദ്യം അമ്പരപ്പിക്കുന്ന കാഴ്ച അറബികളുടെ സൌന്ദര്യമാണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. തുടുത്ത ഓറഞ്ചുപോലുള്ള ശരീരം. കവിളില്‍നിന്ന് രക്തം തൊട്ടെടുക്കാന്‍പറ്റുമെന്നു തോന്നും. ഒരു കുളിര്‍ക്കാറ്റുപോലുമില്ലാത്ത ചുട്ടുപൊള്ളുന്ന ഈ മരുഭൂമിയില്‍ ഇവര്‍ എങ്ങനെയാണ് ഇത്രയേറെ സുന്ദരന്മാരും സുന്ദരികളുമായിരിക്കുന്നത്? ഇനി മറ്റൊരു ആകര്‍ഷണംകൂടി അവിടെ നിങ്ങളെ മാടിവിളിക്കും. ചുട്ടുപഴുത്ത മരുഭൂമിയില്‍ തീപോലുള്ള വെയിലിനെ വകവയ്ക്കാതെ നിവര്‍ന്നുനില്‍ക്കുന്ന ഈന്തപ്പനകള്‍! കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഒരു വലിയ രഹസ്യം പിടികിട്ടും. ആദ്യം കണ്ട അത്ഭുതത്തിനു പിന്നില്‍ രണ്ടാമത്തെ അത്ഭുതമാണെന്ന്. അറബികളുടെ നിത്യഭോജനത്തിന്റെ ഭാഗമാണ് ഈത്തപ്പഴം. പോഷകങ്ങളുടെ അമൂല്യക്കലവറയായ ഈത്തപപ്പഴത്തിന്റെ മധുരവും ഗുണവും ശരിക്കും മനസിലാക്കിയിട്ടുള്ളവരാണ് ഇവര്‍.

മരുഭൂമിയിലെ കല്പവൃക്ഷമാണ് ഈന്തപ്പന. ഈത്തപ്പഴത്തിന്റെ ഔഷധമൂല്യം പുരാതനകാലം മുതലേ മനുഷ്യന്‍ മനസിലാക്കിയിരുന്നു. ഈന്തിന്റെ ഉല്‍ഭവത്തെക്കുറിച്ച് ഇന്നും വ്യക്തമായ വിവരമില്ലെങ്കിലും പേര്‍ഷ്യന്‍ രാജ്യങ്ങളിലെവിടെയെങ്കിലുമാവാനാണ് സാധ്യത. ലോകത്തേറ്റവും കൂടുതല്‍ ഈന്തപ്പനകളുള്ളത് അറേബ്യന്‍ രാജ്യങ്ങളിലാണ്. വരണ്ട മരുഭൂമിയിലേക്കായി പ്രകൃതി സമ്മാനിച്ച ഈ പച്ചക്കുടകളാണ് അറേബ്യന്‍രാജ്യങ്ങളുടെ കുളിരും സൌന്ദര്യവും.

ജൂണ്‍മാസത്തില്‍ വിളഞ്ഞു പാകമാകുന്ന ഈത്തപ്പഴങ്ങള്‍ റംസാന്‍ വ്രതാനുഷ്ഠാനം നടത്തുന്നവര്‍ക്കായി കനിഞ്ഞരുളിയ വരദാനമായും കരുതാം. വിഷുവിന്റെ വരവറിയിച്ചുകൊണ്ട് കൊന്നകള്‍ പൂക്കുംപോലെ, അല്ലെങ്കില്‍ ഓണക്കാലത്തിനു മുമ്പ് ഓണപ്പൂക്കളും തുമ്പയുമൊക്കെ വിരിയുംപോലെ റംസാന്‍കാലത്തേക്കായി പ്രകൃതി സമ്മാനിക്കുന്ന വിശിഷ്ട്യഭോജ്യമാണ് ഈത്തപ്പഴങ്ങളെന്നു വേണമെങ്കില്‍ പറയാം. ഈത്തപ്പഴത്തിന്റെ മധുരത്തിനപ്പുറം പോഷകക്കലവറകളെക്കുറിച്ച് ലോകം മനസിലാക്കിത്തുടങ്ങിയതോടെ ഇത് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ തുടങ്ങി. ഒരു സീസണില്‍ ഒരു പനയില്‍നിന്ന് നൂറു കിലോവരെ ഈത്തപ്പഴം കിട്ടും. അറേബ്യന്‍രാജ്യങ്ങളില്‍ മാത്രമല്ല, അമേരിക്കയിലെ കാലിഫോര്‍ണിയയിലും പാക്കിസ്ഥാന്‍, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, സ്പെയിന്‍, ഇന്ത്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഈ മധുരക്കനികള്‍ വിളയാറുണ്ട്.

ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍
ഉണങ്ങിയ ഈത്തപ്പഴം (dried dates) എല്ലാ സീസണിലും ലഭ്യമാണെങ്കിലും നമ്മുടെ നാട്ടില്‍ റംസാന്‍ വ്രതാനുഷ്ഠാനക്കാലത്താണ് ഇവ ധാരാളമായി എത്താറ്. ഒരു ദിവ്യഫലം എന്ന രീതിയിലാണ് പലരും അതിനെ കാണുന്നതെങ്കിലും ഈത്തപ്പഴത്തിന്റെ അമൂല്യമായ ഔഷധഗുണങ്ങളെക്കുറിച്ച് അത്ര കൂടുതലായൊന്നും നാം മനസിലാക്കിയിട്ടില്ല. ഈത്തപ്പഴം പഴുത്തതായാലും ഉണങ്ങിയതായാലും ആരോഗ്യത്തിന് ഒരുപോലെ ഗുണകരമാണ്. അറേബ്യന്‍ നാടുകളില്‍ ഹൃദ്രോഗവും ക്യാന്‍സറും വളരെ കുറഞ്ഞ തോതില്‍ മാത്രമേയുള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ കാരണം ഈത്തപ്പഴത്തിന്റെ വ്യാപകമായ ഉപയോഗമാണെന്ന് പറയപ്പെടുന്നു. ശരീരസൌന്ദര്യം നിലനിര്‍ത്തുന്ന, ഓജസും പുഷ്ടിയും പ്രദാനം ചെയ്യുന്ന ഈന്തിന്റെ മറ്റു സവിശേഷഗുണങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.

1. വിറ്റാമിനുകളുടെ സമ്പന്നമായ കലവറ.
ഈന്തപ്പഴം നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നു പറയാന്‍ കാരണമുണ്ട്. ഇതില്‍ പലതരത്തിലുള്ള വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍-എ, വിറ്റാമിന്‍-സി, വിറ്റാമിന്‍-കെ, വിറ്റാമിന്‍ ബി6, തയാമിന്‍, നിയാസിന്‍, റിബോഫ്ളവിന്‍ എന്നിവയാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍. ഇത്രയേറെ വിറ്റാമിനുകള്‍ ഒന്നിച്ച് ശേഖരിച്ചുവച്ചിട്ടുള്ള വേറെ ഏതു ഫലമാണുള്ളത്?

2. ധാതുക്കളുടെ കലവറ
ഹീമോഗ്ളോബിന്റെ കുറവുമൂലമുണ്ടാകുന്ന അനീമിയ എന്ന അവസ്ഥ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഈത്തപ്പഴം നിങ്ങളെ അതില്‍നിന്ന് മോചിപ്പിക്കും. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ കാല്‍സ്യം ഈത്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. റ്യുമാറ്റിസം, ആര്‍ത്രൈറ്റിസ് എന്നിവ തടയുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. കാരയ്ക്കയിലെ മറ്റു ധാതുക്കളാണ് മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാഷ്യം, കോപ്പര്‍, മാംഗനീസ്, സെലെനിയം എന്നിവ.

3. മലബന്ധത്തിന് പരിഹാരം
നിങ്ങള്‍ മലബന്ധം മൂലമുള്ള പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ സ്ഥിരമായി ഈത്തപ്പഴം കഴിക്കൂ. നിങ്ങളുടെ പ്രശ്നം ഒരു ചികില്‍സയും കൂടാതെ പമ്പ കടക്കും. ഈത്തപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുടലും മലാശയവുമെല്ലാം ശുദ്ധീകരിക്കപ്പെടുന്നു.

4. മസിലുകള്‍ക്ക് ബലം നല്‍കുന്നു
ഹൃദയാരോഗ്യം കുറഞ്ഞവരുടെ ഹൃദയപേശികള്‍ക്ക് ബലം കൂട്ടാന്‍ ഈത്തപ്പഴത്തിനു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഗര്‍ഭിണികളോട് പതിവായി ഈന്തപ്പഴം കഴിക്കാന്‍ പറയുന്നത്. ഗര്‍ഭപാത്രത്തിന്റെ മസിലുകള്‍ക്ക് ബലം ലഭിക്കുന്നതുവഴി പ്രസവം പ്രയാസമില്ലാത്തതാവും.

5. ശരീരപുഷ്ടി കൂട്ടുന്നു
ഈത്തപ്പഴത്തിന് ശരീരപുഷ്ടി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നുള്ളത് ഒരു പാരമ്പര്യ വിശ്വാസമാണ്. ഇതില്‍ നിരവധി പോഷകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ഒരേസമയം കരുത്തും പുഷ്ടിയും പ്രദാനം ചെയ്യുന്നു.

6. ദഹനത്തിനും ഉദരാരോഗ്യത്തിനും
ദഹനക്കുറവുമൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളെ ഈത്തപ്പഴത്തിന്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. മാത്രമല്ല, ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് ഫലപ്രദമാണ്.

7. ഉയര്‍ന്ന കാലറി
കുറഞ്ഞ അളവില്‍ കൂടുതല്‍ കാലറി-അതാണ് ഈത്തപ്പഴത്തിന്റെ മറ്റൊരു സവിശേഷത. ഏറ്റവും മികച്ചതരം ഈത്തപ്പഴത്തിലെ ഒരെണ്ണത്തില്‍ 66 കാലറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ഡേറ്റ്സ് അകത്താക്കിയാല്‍ വളരെപ്പെട്ടെന്ന് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കും. അതേസമയം ഉണങ്ങിയ ശരീരമുള്ളവര്‍ക്ക് തടിക്കാന്‍ പറ്റിയ ആഹാരവുമാണ് ഈത്തപ്പഴം. പ്രസവശേഷം ആഹാരം കൂടുതല്‍ കഴിക്കേണ്ടിവരുന്നതിനാല്‍ ബോഡി ഫിറ്റ്നസ് നഷ്ടപ്പെടുമോയെന്ന ആശങ്ക ഇന്നത്തെ യുവതികളില്‍ കലശലായുണ്ട്. അവര്‍ക്ക് കുറഞ്ഞ അളവില്‍ ഭക്ഷണം കഴിച്ച് കൂടുതല്‍ കാലറി നല്‍കാന്‍ ഈന്തപ്പഴത്തിനു സാധിക്കുന്നു.

8. തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു
തലച്ചോറിന് ആവശ്യമായ വിറ്റാമിന്‍ എ, വിറ്റാമിന്‍-സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഈത്തപ്പഴം കുട്ടികളുടെ ബുദ്ധിവികാസത്തിന് അനുയോജ്യമാണ്. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ബേക്കറിപ്പലഹാരങ്ങള്‍ക്കു പകരം സ്നാക്സായി കൊണ്ടുപോകാവുന്ന ഉത്തമഭക്ഷണമാണ് ഈത്തപ്പഴം. രണ്ട് ഈത്തപ്പഴവും ഒരു അണ്ടിപ്പരിപ്പും ഒരു ബദാംപരിപ്പും ചേര്‍ത്തു കഴിച്ചാല്‍ പിന്നെ ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടുകയേ വേണ്ട.
9. രോഗപ്രതിരോധശേഷിക്ക്
ഇത്രയേറെ പോഷകങ്ങളുടെ കലവറയായ ഫലമെന്ന നിലയ്ക്ക് ഈത്തപ്പഴത്തിന് നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കഴിയും.
10. ലൈംഗികശേഷിക്ക്
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള അത്ഭുതസിദ്ധി ഈത്തപ്പഴത്തിനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു കൈക്കുമ്പിള്‍ ഉണങ്ങിയ ഈത്തപ്പഴം ഒരു ഗ്ളാസ് ആട്ടിന്‍പാലില്‍ കുതിര്‍ത്തശേഷം അതേ പാലില്‍ത്തന്നെ മിക്സിയില്‍ അടിച്ച് ബദാംപൊടിയും തേനും ചേര്‍ത്തിളക്കി കഴിച്ചാല്‍ ലൈംഗികശേഷിക്കുറവ് പരിഹരിക്കാം.

ഈത്തപ്പഴത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഗുണം ഇത് തികച്ചും പ്രകൃതിദത്ത ഫലമാണ് എന്നതാണ്. യാതൊരു രാസവളത്തിന്റെയും ആവശ്യമില്ലാതെ, ജലാംശമില്ലാത്ത മരുഭൂമിയിലും സമൃദ്ധമമായി വിളയുന്ന ഈന്തുകള്‍ മനുഷ്യന് പ്രകൃതി സമ്മാനിച്ച സവിശേഷവരദാനംതന്നെയാണ്. ഫലങ്ങളില്‍ ജലത്തിന്റെ അംശം കുറവായതിനാല്‍ ഉണങ്ങിയാലും ഇത് വരണ്ടുപോവുകയില്ല. അതുകൊണ്ട് വര്‍ഷംമുഴുവന്‍ ഈത്തപ്പഴം നമുക്ക് രക്ഷയേകുന്നു. ഇനി വിഷംതളിച്ച പഴങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുക. കണ്ണടച്ചു വിശ്വസിക്കാവന്ന ഈത്തപ്പഴത്തെയുംകൂടി വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുക


--


Saturday, September 15, 2012

slahi Kerala
Islahi Kerala‏ شارك رابطനരോദാപാട്യ കോടതി തെളിയിച്ച...‏: "നരോദാപാട്യയിലെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. ഒരു കോടതി വിധി കൊണ്ട്‌ ആ മുറിവുകളെ ഉണക്കാനുമാവില്ല. അത്രമേല്‍ ആഴത്തിലുള്ളതായിരുന്നു ഗുജറാത്ത്‌ കലാപത്തോടനുബന്ധിച്ച്‌ ഈ പ്രദേശത്ത്‌ അരങ്ങേറിയ അക്രമങ്ങള്‍. എങ്കിലും പത്തുവര്‍ഷമായി തുടരുന്ന നീതിക്കുവേണ്ടിയുള്ള നിലവിളികള്‍ക്കു മേല്‍ പെയ്‌ത ആശ്വാസത്തിന്റെ ചെറുമഴയായി അഹ്‌മദാബാദിലെ പ്രത്യേക കോടതി വിധിയെ വിശേഷിപ്പിക്കാം. മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ മായാ കൊട്‌നാനിയെ 28 വര്‍ഷത്തേക്കും ബജ്‌റംഗദള്‍ നേതാവ്‌ ബാബു ബജ്‌റംഗിയെ മരണം വരേക്കും തടവിനു ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ കുറിക്കപ്പെട്ട അധ്യായമാണ്‌. അധികാരവും സ്വാധീനവും പണവും പിന്‍ബലവുമെല്ലാമുണ്ടായിട്ടും കേസുകെട്ടുകള്‍ തേച്ചുമാച്ചു കളയാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും, മുന്‍ മന്ത്രിയും എം എല്‍ എയുമായ ഒരാളും മൂന്നുതവണ എം എല്‍ എയായിരുന്ന മറ്റൊരാളും ശിക്ഷിക്കപ്പെട്ടെങ്കില്‍ അത്‌ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ വിജയമാണെന്നതില്‍ തര്‍ക്കമില്ല.http://shababweekly.net/component/content/article/51-lead1/1579-2012-09-07-05-52-03"
മദ്ദിന്റെ നിയമങ്ങള്‍... രണ്ടു പുതിയ പാഠം... മദ്ദിന്റെ ലഘു വിവരണപ്പട്ടിക സഹിതം.

കോട്ടക്കല്‍: മുസ്‌ലിം നവോത്ഥാന സംരംഭമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശമുളള മുഴുവന്‍ പേരും ആദര്‍ശത്തനിമ ഉള്‍ക്കൊണ്ട് പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരണമെന്നും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുണ്ടായിട്ടുളളതെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. 'നവയാഥാസ്ഥിതികതയയുടെ ഒരു പതിറ്റാണ്ട്' എന്ന പ്രമേയത്തില്‍ കെ എന്‍ എം ജില്ലാ കമ്മിറ്റി കോട്ടക്കലില്‍ നടത്തിയ മുജാഹിദ് ബഹുജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമുഖ മുജാഹിദ് പണ്ഡിതന്‍മാര്‍ക്കെതിരെ ആദര്‍ശ വ്യതിയാനം ആരോപിച്ച് സംഘടന പിളര്‍ത്താന്‍ ശ്രമിച്ച വ്യക്തികള്‍ ഏറ്റവും ഗുരുതരമായ ആദര്‍ശ പ്രശ്‌നത്തിന്റെ പേരില്‍ സംഘടനയില്‍നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്. അന്ധവിശ്വാസാചാരങ്ങള്‍ക്കെതിരില്‍ സന്ധിയില്ലാ സമരം നടത്തിയ മുജാഹിദ് പ്രവര്‍ത്തകരിലേക്ക് ജിന്നു സേവ, പിശാചു പൂജ, മാരണം, മന്ത്രവാദം, കൂടോത്രം തുടങ്ങിയവ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എടുത്ത എ പി വിഭാഗം മുജാഹിദ് സംഘടനയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്താക്കപ്പെട്ട തീവ്രവാദ ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തി സംഘടന പിളര്‍ത്താന്‍ കൂട്ടുനിന്ന മറുപക്ഷത്തെ നേതാക്കള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന് നിഷ്പക്ഷ മതികള്‍ മനസ്സിലാക്കണമെന്നും മടവൂര്‍ പറഞ്ഞു. എ വി അബ്ദുറഹ്മാന്‍ ഹാജി യുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ മുജാഹിദ് സെന്റര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കളളക്കേസും വാടകക്കാരോട് ശതമാനം നിശ്ചയിച്ചു പലിശ ആവിശ്യപ്പെട്ട ചെര്‍പ്പുളശ്ശേരി കേസും മറുവിഭാഗം പിന്‍വലിക്കണം. ജിന്ന്, സിഹ്ര്‍ വിഷയത്തില്‍ താന്‍ ഹദീസ് നിഷേധിയും സഊദി പണ്ഡിതന്‍മാരെ അവഹേളിക്കുന്നവനുമാണെന്ന് വിദേശത്തേക്ക് എഴുതിഅയച്ചവര്‍ പുതിയ സാഹചര്യത്തില്‍ പ്രസ്ഥാനത്തോട് മാപ്പ് പറയണമെന്നും ഹൂസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.

തൗഹീദിന് പ്രാമുഖ്യം നല്കിക്കൊണ്ടുളള ആദര്‍ശ പ്രയാണമാണ് മുജാഹിദുകള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പുതിയ സലഫി മന്‍ഹജ് കടന്നുകൂടിയതാണ് പുതിയ പ്രശ്‌നമെന്നും മുഖ്യ പ്രഭാഷനം നടത്തിയ കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആദര്‍ശ പ്രകാരം എന്നതിനു പകരം സലഫി മന്‍ഹജ് പ്രകാരമുളള അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസം എന്ന രീതിയിലേക്ക് മാറിയതുമുതലാണ് കേരളത്തിലെ സലഫി പ്രസ്ഥാനത്തിന്റെ ഭിന്നിപ്പ് ആരംഭിച്ചെതെന്നും അദ്ദേഹം പറഞ്ഞു.

യു പി അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. എന്‍ ബാപ്പുട്ടി, ഉബൈദുല്ല താനാളൂര്‍, കെ അബ്ദുല്‍ കരീം എജിനീയര്‍, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, പി മൂസ സലാഹി, പി എം എ ഗഫൂര്‍, മന്‍സൂറലി ചെമ്മാട്, സി മമ്മു കോട്ടക്കല്‍, ജാസിര്‍ രണ്ടത്താണി, കെ അബ്ദുല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. പി എം മുഹമ്മദ് കുട്ടി, പി കെ മൊയ്തീന്‍ സുല്ലമി, എ ഹൈദ്രോസ് സുല്ലമി, ഇ ഒ അബ്ദുല്‍ അസീസ്, എന്‍ പി കുഞ്ഞിമുഹമ്മദ്, പി സുഹൈല്‍ സാബിര്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ടി പി ഹുസൈന്‍ മൗലവി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.

Thursday, September 6, 2012


സത്യം പറയുക അത് കയ്പ്പാണ്. What! do you enjoin people to be good and neglect your
 own souls while you read The Book; have you then no sense?
(quraan 2:44)



3 attachments Scan and download all attachments View all images

madeeni book 1.jpg
1363K View Scan and download

madeeni book.jpg
1070K View Scan and download

RASHEED.jpg
1580K View Scan and download



Saturday, September 1, 2012


ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ.
വാഗണ്‍ ട്രാജഡി.
*******************************************************************************
ആകെ 70 പേര്‍ മരണപ്പെട്ടു. ഇതില്‍ 41 പേര്‍ പുലാമന്തോള്‍ പഞ്ചായത്തുകാര്‍. അതില്‍ 35 പേര്‍ കരുവമ്പലം പ്രദേശത്തുക


വാഗണില്‍ പൊലിഞ്ഞ കുരുവമ്പലത്തിന്റെ മക്കള്‍

കുരുവമ്പലം.പെരിന്തല്‍മണ്ണ താലൂക്കില്‍ പുലാമന്തോള്‍ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം.മൂന്നു ഭാഗവും ചെറുകുന്നുകളും വയലേലകളും പച്ചപ്പുകളും നിറഞ്ഞ പ്രകൃതിസുന്ദരമായ ഈ ഗ്രാമത്തിന്‌ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്‌. 1921 നവമ്പര്‍ 19 ന്‌ എം എസ്‌ എല്‍ വി 1711 ം നമ്പര്‍ വാഗണില്‍ പിടഞ്ഞു വീണു മരിച്ച ധീരദേശാഭിമാനികളായ 70 പേരില്‍ 41 പേരും കുരുവമ്പലം ഗ്രാമക്കാരായിരുന്നു.35 പേര്‍ കുരുവമ്പലം വില്ലേജ്കാരും. ആറു പേര്‍ ഒരു റോഡിന്റെ മറുവശത്തുള്ള പുലാമന്തോള്‍ വില്ലേജ്കാരും.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വാഗണ്‍ ട്രാജഡിക്ക്‌ സമാനമായ സംഭവം വേറെയില്ല തന്നെ.ഈ ദുരന്തത്തില്‍ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെടുകയും പിന്നീട്‌ ജീവിക്കാനവസരമുണ്ടാവുകയും ചെയ്ത മലപ്പുറം മേല്‍മുറിയിലെ കൊന്നോല അഹമ്മദ്‌ ഹാജിയുടെ വാക്കുകള്‍ ഇത്‌ സാക്ഷ്യപ്പെടുത്തും. "അകത്ത്‌ കടന്നവരുടെ (വാഗണില്‍)കാലുകള്‍ നിലത്തമര്‍ന്നില്ല. ഇരുന്നൂര്‍ പാദങ്ങള്‍ ഒന്നിച്ചമരാനുള്ളവിസ്തീര്‍ണ്ണം ആ സാമാനവണ്ടിക്കില്ലായിരുന്നു.ഒറ്റക്കാലില്‍ മേല്‍ക്കുമേല്‍ നിലംതൊടാതെ ആ ഹതഭാഗ്യരുടെ യാത്ര ആരംഭിച്ചു. ദാഹം സഹിക്കവയ്യാതെ തൊണ്ടപൊട്ടുമാര്‍ ഞങ്ങള്‍ ആര്‍ത്തു വിളിച്ചു.കൈപൊന്തിയവരൊക്കെ വാഗണ്‍ ഭിത്തികളില്‍ ആഞ്ഞടിച്ച്‌ ശബ്ദമുണ്ടാക്കി.ആര്‌ കേള്‍ക്കാന്‍. മുറിക്കകത്ത്‌ കൂരാകൂരിരുട്ട്‌.വണ്ടി ഏതൊ സ്റ്റേഷനില്‍ (ഷൊര്‍ണ്ണൂര്‍) നില്‍ക്കാന്‍ പോവുന്നതായി തോന്നി. ഞങ്ങള്‍ ശേഷിപ്പുള്ള ശക്തിയെല്ലാം സംഭരിച്ച്‌ ആര്‍ത്തു വിളിച്ചു.എല്ലാം വനരോദനം മാത്രം. അപ്പോഴേക്കും പലരും മേല്‍ക്കുമേല്‍ മലര്‍ന്നു വീണു തുടങ്ങിയിരുന്നു.അറിയാതെ കുമ്മി കുമ്മിയായി മലം വിസര്‍ജിച്ചു. കൈകുമ്പിളില്‍ മൂത്രം വലിച്ചു കുടിച്ചു ദാഹം തീര്‍ക്കാന്‍ വിഫല ശ്രമം നടത്തി.ആണാടിനെ പോലെ സഹോദരന്റെ ശരീരത്തില്‍ പൊടിഞ്ഞ വിയര്‍പ്പുകള്‍ നക്കിതുവര്‍ത്തി നോക്കി. ദാഹം ശമിക്കുന്നില്ല. ശ്വാസം കിട്ടുന്നില്ല.അന്യോന്യം മാന്തിപറിക്കാനും കടിച്ചുമുറിക്കാനും തുടങ്ങി.പൊട്ടിയൊലിച്ച രക്തം വലിച്ചു കുടിച്ചു.മരണ വെപ്രാളത്തില്‍ സഹോദര മിത്ര ബന്ധം മറന്നു.ശരിയും തെറ്റും തിരിച്ചറിയുന്ന മനസ്സ്‌ നഷ്ടപ്പെട്ടു.എങ്ങനെയോ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ദ്വരത്തിനടുത്താണ്‌ ഞാന്‍ വീണു പോയത്‌.എങ്കിലും കുറെ കഴിഞ്ഞപ്പോള്‍ ബോധം നഷ്ടപ്പെട്ടു.ബോധം തെളിഞ്ഞു നോക്കുമ്പോള്‍ നാലഞ്ഞു പേര്‍ മയ്യത്തായി എനിക്ക്‌ മേല്‍ കിടക്കുന്നു.പുലര്‍ച്ചെ 4 മണിക്ക്‌ വണ്ടി പോത്തന്നൂരിലെത്തി.ആ പാപികള്‍ വാതില്‍ തുറന്നു.മുറിക്കുള്ളില്‍ കണ്ട ഭീകരദൃശ്യം ആ പിശാചുകളെ തന്നെ ഞെട്ടിത്തരിപ്പിച്ചു.64 പേരാണ്‌ കണ്ണു തുറിച്ച്‌ ഒരു മുഴം നാക്കു നീട്ടി മരിച്ചു കിടക്കുന്നത്‌.60 മാപ്പിളമാരും 4 തിയ്യന്‍മാരും." (1981) പ്രസിദ്ധീകരിച്ച വാഗണ്‍ ട്രാജഡി സ്മരണികയില്‍ നിന്ന്‌). ബാക്കി 6 പേര്‍ ആശുപത്രിയില്‍ നിന്നാണ്‌ മരിച്ചത്‌.

മലബാര്‍ മേഖലയില്‍ ശക്തി പ്രാപിച്ച പോരാട്ടങ്ങളെ ചെറുക്കാന്‍ കാട്ടിലും മഴയിലും യുദ്ധം ചെയ്ത്‌ ശീലമുള്ള സേനാവിഭാഗങ്ങള്‍ മലബാറില്‍ വേണമെന്ന്‌ മേജര്‍ ജനറല്‍മാര്‍ ആവശ്യപ്പെടുകയും അതനുസരിച്ച്‌ അസം, ബര്‍മ അതിര്‍ത്തിയിലെ ഒരു തരം ഗിരിവര്‍ഗക്കാരായ 'ചിന്‍-കചിന്‍' എന്ന്‌ പേരുള്ള ഒരു ബറ്റാലിയന്‍ മലബാറിലെത്തുകയായിരുന്നു. നായ്ക്കളെയും കാക്കകളെയും പാമ്പിനെയും വരെപിടിച്ചു തിന്നിരുന്ന അതിപ്രാകൃതരും അതിഭീകരരുമായ ഈ ബറ്റാലിയന്‍ നമ്മുടെയൊക്കെ ഗ്രാമങ്ങളിലൂടെ വരെ റോന്ത്‌ ചുറ്റി.

കുരുവമ്പലം ഗ്രാമത്തിലൂടെയും പട്ടാളത്തിന്റെ റോന്ത്‌ ചുറ്റലുണ്ടായിരുന്നു എന്ന്‌ സാക്ഷ്യപ്പെടുത്തുന്ന ഒരു സംഭവം പറയാം.ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ ബൂട്ടിന്റെ ശബ്ദം ദൂരെ നിന്ന്‌ കേള്‍ക്കുമായിരുന്ന ഗ്രാമീണര്‍ വീട്‌ പൂട്ടി അയല്‍ പ്രദേശങ്ങളിലേക്ക്‌ പോവുക പതിവായിരുന്നുവത്രേ. ഒരിക്കല്‍ പട്ടാളത്തിന്റെ വരവിനെ തുടര്‍ന്ന്‌ വീട്‌ ഗ്രാമത്തിന്റെ തെക്ക്‌ പടിഞ്ഞാറെ ഭാഗമായ നീലുകാവില്‍ കുളമ്പിലേക്ക്‌ ധൃതിപിടിച്ച്‌ ഓടുകയായിരുന്നു കൂരിത്തൊടി കുഞ്ഞീമയും കുടുംബവും.മറ്റ്‌ സാധനങ്ങള്‍ കയ്യില്‍ തൂക്കി ഓടുന്നതിനിടയില്‍ കൈക്കുഞ്ഞിനെ കുഞ്ഞീമ എട്ട്‌ വയസുകാരിയായ മകള്‍ കുഞ്ഞായിശയെ ഏല്‍പിച്ചു.ഏറെ ദൂരം പോയ ശേഷം കുഞ്ഞീമ കുഞ്ഞെവിടെ എന്ന്‌ അന്വേഷിച്ചു. 'കുട്ടിയെ ഞാന്‍ പാത്തു വെച്ചു ( ഒളിപ്പിച്ചു വെച്ചു )- എട്ടു വയസുകാരിയായ കുഞ്ഞായിശ നിഷ്കളങ്കമായി മറുപടി പറഞ്ഞു. കുട്ടിയെ കാണാന്‍ എല്ലാവരും തിരികയോടി. നെല്ലിന്റെ പതിര്‌ കൂട്ടിയിരുന്ന കൂനയില്‍ നിന്ന്‌ കുഞ്ഞായിശ കുട്ടിയെ മാന്തി പുറത്തെടുത്തു. ശരീരം മുഴുവന്‍ ഉറുമ്പരിച്ച്‌ മൃതപ്രായനായ കുഞ്ഞിന്റെ പ്രാണന്‍ പൂര്‍ണമായും നിലച്ചിരുന്നില്ല.ആ കുഞ്ഞ്‌ പീന്നീട്‌ 84 വയസ്സു വരെ ജീവിക്കുകയും അദ്ധേഹത്തിന്റെ മകനായി ജനിക്കാന്‍ ഈ ലേഖകന്‌ ഭാഗ്യം ലഭിക്കുകയുമുണ്ടായി.

വാഗണ്‍ ട്രാജഡി സംഭവത്തിനിരയായ 70 ല്‍ 40 പേരും എങ്ങനെയാണ്‌ കുരുവമ്പലത്തുകാരനായി എന്നത്‌ ഇനിയും വിശദമായ പഠനത്തിന്‌ വിധേയമക്കേണ്ട കാര്യമാണ്‌.കൃത്യമായി രേഖപ്പെടുത്തപ്പെട്ട ചരിത്ര രേഖയോ പുതു തലമുറക്ക്‌ ചരിത്രം പകര്‍ന്ന്‌ നല്‍കണമെന്ന അവബോധമോ അക്കാലത്തെ സമൂഹത്തിന്‌ ഉണ്ടായിട്ടില്ല. പ്രാധമിക വിദ്യാഭ്യാസം പോലും നേടാനാകാത്ത ഒരു ശരാശരി ഗ്രാമമാണ്‌ കുരുവമ്പലം.ഗ്രാമീണരില്‍ 90 ശതമാനവും ദരിദ്രനാരയണന്‍മാര്‍.പകലന്തിയോളം പണിയെടുത്ത്‌ കിട്ടുന്ന കൂലി കൊണ്ട്‌ അത്തായത്തിനു വകയും കണ്ടെത്തി കൂരകളില്‍ അന്തിയുറങ്ങിയിരുന്ന പവപ്പെട്ട ഒരു സമൂഹമാണിവിടെ ജീവിച്ചിരുന്നത്‌.മറ്റൊന്ന്‌ ഈ സമരത്തില്‍ പങ്കെടുത്ത്‌ വീരമൃത്യു വരിച്ചവരിലധികവും അവിവാഹിതരായ യുവാക്കളായിരുന്നു എന്നതാണ്‌. ദുരന്തത്തിനിരയായി അവര്‍ മരിക്കുകയും വൃദ്ധരായ അവരുടെ മാതാപിതാക്കളും മരണപ്പെട്ടതോടെ ആ ചരിത്രവും അവിടെ അവസാനിക്കുകയാണുണ്ടായത്‌.

1995-ല്‍ ഒരു വാരികയില്‍ വാഗണ്‍ ട്രാജഡി ദിനാചരണവുമായി ബന്ധപെട്ട്‌ വന്ന ഒരു ലേഖനമാണ്‌ നാട്ടുകാരനായ എന്റെ ശ്രദ്ധയില്‍ ഇക്കാര്യം വരാന്‍ കാരണമായത്‌. നാളിതു വരെയുള്ള വാഗണ്‍ ട്രാജഡി ദിനാചരണച്ചടങ്ങുകളില്‍ കുരുവമ്പലം ഗ്രാമത്തെ പരാമര്‍ശിക്കാന്‍ പോലും ആരും തയ്യാറായിരുന്നില്ല. അങ്ങനെയൊരു ചരിത്രപ്രധാന്യം ഈ ഗ്രാമത്തിനുള്ള കര്യം അധികമാര്‍ക്കും അറിയില്ലായിരുന്നു.ഇന്ന്‌ ചെറുതെങ്കിലും ധീരദേശാഭിമാനികളെ സ്മരിക്കാന്‍ ഒരു ലൈബ്രറി അടക്കമുള്ള ഒരു സ്മാരക മന്ദിരം കുരുവമ്പലത്ത്‌ നിര്‍മിക്കാനായിട്ടുണ്ട്‌.വാഗണ്‍ ട്രാജഡി സ്മാരക സമിതി എന്ന പേരില്‍ എല്ലാ വര്‍ഷവും അനുസ്മരണച്ചടങ്ങുകളും സെമിനാറുകളും സംഘടിപ്പിച്ച്‌ വരാറുണ്ട്‌.

ദുരന്തത്തിനിരായായവരില്‍ പകുതിയിലധികവും കുരുവമ്പലത്തുകാരാകാനുള്ള കാരണങ്ങളെ കുറിച്ച്‌ കഴിയാവുന്ന വിധത്തില്‍ ഒരു അന്വേഷണം നടത്തുകയുണ്ടായി.അങ്ങനെ കിട്ടിയ വസ്തുതകള്‍ ഇപ്രകാരമാണ്‌. 1921 ആഗസ്ത്‌ മാസത്തോടെ മലബാര്‍ മേഖലയില്‍ ശക്തമായിരൂപം കൊണ്ട സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നത്‌ ആലി മുസ്ലിയാരെ പോലുള്ള മതപണ്ഡിതന്‍മാര്‍ കൂടിയായിരുന്നു. മതപണ്ഡിതന്‍മാര്‍ക്ക്‌ സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നു എന്ന കാര്യം ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ മനസ്സിലാക്കി. അത്തരത്തിലുള്ള പണ്ഡിതന്‍മാരെയും സൂഫിവര്യന്‍മാരെയും അന്വേഷിക്കുന്നതും വേണ്ടി വന്നാല്‍ കസ്റ്റഡിയിലെടുക്കുന്നതും അക്കാലത്ത്‌ പതിവായിരുന്നു.കുരുവമ്പലം വില്ലേജിലെ വളപുരം പ്രദേശത്ത്‌ അക്കലത്ത്‌ ജീവിച്ചിരുന്ന പ്രമുഖ പണ്ഡിതനായിരുന്നു കല്ലേത്തൊടി കുഞ്ഞുണ്ണീന്‍ മുസ്ലിയാര്‍. നിരവധി ശിഷ്യസമ്പത്തുള്ള മഹാനായിരുന്നു അദ്ധേഹം. പ്രദേശത്തുകാര്‍ ചികിത്സക്കും മറ്റും സമീപിച്ചിരുന്നത്‌ മുസ്ലിയാരെ ആയിരുന്നു. നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്ന കുഞ്ഞുണ്ണീന്‍ മുസ്ലിയാരെ പട്ടാളം അറസ്റ്റ്‌ ചെയ്യുകയും പെരിതല്‍മണ്ണയില്‍ കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു.ഈ വാര്‍ത്ത കാട്ടു തി പോലെ പരന്നു.മുസ്ലിയാരെ അറസ്റ്റ്‌ ചെയ്തത്‌ എന്തിനാണെന്ന്‌ അന്വേഷിക്കണമെന്ന്‌ നാട്ടുകാര്‍ തീരുമാനിച്ചു.

ചോരത്തിളപ്പുള്ള ഒരു പറ്റം യുവാക്കള്‍ പെരിന്തല്‍മണ്ണയിലെക്ക്‌ പുറപ്പെട്ടു.മലബാര്‍ സമരം കത്തിനില്‍ക്കുന്ന സമരമായിരുന്നു അത്‌.സമരക്കാരെ അടിച്ചമര്‍ത്താന്‍ നേരത്തെ പറഞ്ഞ ചിന്‍-കചിന്‍ എന്ന പ്രത്യേക വിഭഗം പട്ടാളക്കാരുടെ തേര്‍വാഴ്ചയുടെ കാലം.സാധാരണ യുദ്ധത്തിന്റെ വ്യവസ്ഥകളൊന്നും പാലിക്കാത്ത ഒരുതരം മൂര്‍ഖന്‍മാരായ പട്ടാളക്കാര്‍. മുസ്ലിയാരുടെ അറസ്റ്റ്‌ സംബന്ധിച്ച്‌ അന്വേഷിക്കാന്‍ ചെന്ന നിരായുധരായ ചെറുപ്പക്കാരെ കീഴ്പ്പെടുത്താനും തുറുങ്കിലടക്കാനും അവര്‍ക്ക്‌ അധിക സമയം വേണ്ടിവന്നില്ല.എങ്കിലും അവര്‍ ഒരു പ്രത്യുപകാരം ചെയ്തു.കുഞ്ഞുണ്ണീന്‍ മുസ്ലിയാരെ നാട്ടിലേക്ക്‌ തിരിച്ചയച്ചു. തുടര്‍ന്ന്‌ 1921 നവമ്പര്‍ 19 ന്‌ തിരൂരില്‍ നിന്ന്‌ പുറപ്പെട്ട ദുരന്തവാഗണില്‍ ഈ ഹതഭാഗ്യരെല്ലാം ഉള്‍പെടുകയായിരുന്നു.

രാജ്യം സ്വാതന്ത്ര്യം നേടി. അതിന്റെ എല്ലാ സൌകര്യങ്ങളും ആവോളം ആസ്വദിക്കാന്‍ നമുക്കവസരമുണ്ടായി. പക്ഷേ ഈ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഒരു സുപ്രഭാതത്തില്‍ ബ്രിട്ടീഷുകാരുടെ ഔദാര്യമായിരുന്നില്ല എന്ന കാര്യം നാം മറക്കരുത്‌. നാം അറിയുന്നവരും അറിയാത്തവരുമായ ആയിരങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ച്‌ നേടിയതാണിത്‌.അവരെ അടുത്തറിയാനും വരും തലമുറക്ക്‌ പരിചയപ്പെടുത്താനും ഇനിയെങ്കിലും നമുക്ക്‌ കഴിയണം.ഇല്ലെങ്കില്‍ അവരോട്‌ ചെയ്യുന്ന ക്രൂരതയായിരിക്കുമത്‌.


സലീം കുരുവമ്പലം
മാതൃഭൂമി 2010 ഏപ്രില്‍ 13


--
abdul rasheed salem 

+91.9962622000,
സത്യം പറയുക അത് കയ്പ്പാണ്.നിങ്ങള്‍ ജനങ്ങളോട്‌ നന്‍മ കല്‍പി
ക്കുകയും നിങ്ങളുടെ സ്വന്തംകാര്യ
ത്തില്‍  മറന്നുകളയുകയുമാ
ണോ? നിങ്ങള്‍ വേദഗ്രന്ഥം പാരാ
ണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ.
നിങ്ങളെന്താണ്‌ചിന്തിക്കാത്തത്‌?
(ക്വുർ‍ആൻ 2:44)