Friday, August 31, 2012

lahi Kerala‏ شارك رابط‏ റെയില്‍ പാളത്തില്‍ ബോംബ്് വെച്ചതെന്തിന്?‏:
"പിറവം റോഡ് റെയില്‍വെ സ്റ്റേഷന് സമീപം പാളത്തിനരികെ ടൈംബോംബ് സ്ഥാപിച്ച
സംഭവം വരിഞ്ഞുമുറുകുന്ന മനോവേദനയോടെയാണ് മലയാളക്കര കഴിഞ്ഞയാഴ്ച
ശ്രവിച്ചത്. ടൈംബോംബിന് പിറകില്‍ ലശ്ക്കറെ ത്വയ്യിബയോ അല്‍ഖാഇദയോ
ഇന്ത്യന്‍ മുജാഹിദീനോ എന്നൊക്കെ പ്രചരിപ്പിക്കാനൊരുങ്ങിയവരെ മുഴുവന്‍
നിരാശരാക്കിക്കൊണ്ട് സത്യം മെല്ലെ മെല്ലെ പുറത്തുവന്നതോടെയാണ് ശ്വാസം
നേരെ വീണത്.
സ്‌ഫോടകവസ്തു വെച്ച ചോറ്റുപാത്രത്തില്‍ നിന്ന് ഒരു വിലാസം ലഭിച്ചതോടെ
ഉറഞ്ഞുതുള്ളാന്‍ കച്ചമുറുക്കിയവരൊക്കെ വാള്‍ ഉറയില്‍ താഴ്ത്തി.

വര്‍ഗീയതയുടെ തീജ്വാലയില്‍ രാജ്യത്തെ വേവിച്ചെടുക്കാനുള്ള ശ്രമം
ശക്തമായത് ബി ജെ പി ഭരണത്തിലായിരുന്നു. യു പി എ അധികാരത്തില്‍ വന്നതിനു
ശേഷവും അതിന് പറയത്തക്ക മാറ്റമുണ്ടായില്ല എന്നതിന് തെളിവാണ് മലേഗാവ്,
അജ്മീര്‍, മക്കാ മസ്ജിദ് സംഭവങ്ങള്‍. നാടിന്റെ മതേതര മഹിമക്ക് ബലക്ഷയം
ബാധിക്കാന്‍ ഇടയാക്കുന്ന ഇത്തരം സമീപനങ്ങള്‍ പ്രബുദ്ധകേരളം ഒരിക്കലും
അനുവദിക്കരുത്. പഴയ തെറ്റുകള്‍ ആവര്‍ത്തിക്കുകയുമരുത്. ന്യൂനപക്ഷമടക്കം
പ്രാന്തവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് താങ്ങായി, തണലായി
വര്‍ത്തിക്കാന്‍ മലയാളിക്ക് എന്നും കഴിയണം. റെയില്‍പാളത്തില്‍ ബോംബ്
വെച്ചത് ആരാണെന്നും എന്തിനാണെന്നുമുള്ള സത്യം പുറത്തുവരുമ്പോഴേ
പൊലീസിന്റെ നിഷ്പക്ഷതയും സത്യസന്ധതയും ജനങ്ങള്‍ക്ക് ബോധ്യപ്പെടൂ.
http://varthamanam.com/index.php/editorial/21344-2012-08-30-17-04-

No comments:

Post a Comment